തൃശൂർ: ജില്ലാ നിയമ സേവന അതോറിറ്റിയുടെ ലോക് അദാലത്തിൽ 8016 കേസുകൾ തീർപ്പാക്കി. മജിസ്‌ട്രേറ്റ് കോടതികളിൽ കെട്ടിക്കിടന്ന പിഴ ഒടുക്കിത്തീർക്കാവുന്ന കേസുകൾ, എം.എ.സി.ടി കേസുകൾ, ബാങ്ക്, സിവിൽ കേസുകൾ, മറ്റ് വിവിധ കേസുകൾ എന്നിവയിലൂടെ 9,34,26,523 രൂപയുടെ വ്യവഹാരങ്ങൾ ആണ് തീർപ്പാക്കിയത്. ഒന്നാം അഡിഷണൽ ജില്ലാ ജഡ്ജ് പി. എൻ വിനോദ്, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി /സബ് ജഡ്ജ് മഞ്ജിത്ത് ടി. എന്നിവർ അദാലത്തിനു നേതൃത്വം നൽകി. . പി. എൻ. വിനോദ്,(ചെയർമാൻ ജില്ലാ നിയമ സേവന അതോറിറ്റി ഫസ്റ്റ് അഡിഷണൽ ജില്ലാ ജഡ്ജ് ), പി. ശബരീനാഥ്, (ജഡ്ജ് എം എ സി ടി, തൃശൂർ), എം.കെ. ഗണേഷ് (പ്രിൻസിപ്പൽ സബ് ജഡ്ജ്, തൃശൂർ), സി.കെ. ബൈജു (ജഡ്ജ്, കുടുംബ കോടതി, തൃശൂർ), ആൻ മേരി കുരിയാക്കോസ് മണലേൽ (അഡിഷണൽ മുനിസിഫ് തൃശൂർ,) ചാവക്കാട് താലൂക്ക് ചെയർമാൻ വി. വിനോദ് (സബ് ജഡ്ജ് ), മുകുന്ദപുരം താലൂക്ക് ചെയർമാൻ . കെ.എസ്. രാജീവ് (അഡിഷണൽ ഡിസ്ട്രിക് ജഡ്ജ് /എം എസിടി), കൊടുങ്ങല്ലൂർ താലൂക്ക് ചെയർമാൻ ടി.വി. വിൻസി ( മുൻസിഫ്), തലപ്പിള്ളി താലൂക്ക് ചെയർമാൻ ടി. പി. സവിത (ജെഎഫ്‌സിഎം) എന്നിവർ പരാതികൾ തീർപ്പു കല്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |