തൃശൂർ: ചെന്നൈ അണ്ണാനഗറിൽ സുബ്രഹ്മണ്യന്റെ മകൻ സുരഭ് (44) വാഹനാപകടത്തിൽ മരിച്ചതിന് നഷ്ടപരിഹാരമായി 1.45 കോടി നൽകാൻ ഇരിങ്ങാലക്കുട മോട്ടോർ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രിബ്യൂണൽ കെ.എസ്. രാജീവ് വിധിച്ചു. 2019 ജൂൺ ആറിന് സുരഭ് ഭാര്യ പ്രഭിതയുമായി കാറിൽ കൊടുങ്ങല്ലൂർ ചാവക്കാട് ദേശീയപാതയിലൂടെ സഞ്ചരിക്കവേ കൊപ്രക്കളത്തിൽ വച്ച് എതിരെ വന്ന മറ്റൊരു കാറുമായി ഇടിച്ചതിനെ തുടർന്നാണ് മരിച്ചത്.
മണപ്പുറം ഫിനാൻസ് ജീവനക്കാരനായിരുന്നു സുരഭ്. 1,20,77,400 രൂപയും പലിശയും കോടതിച്ചെലവും പ്രഭിതയ്ക്ക് പരിക്കേറ്റതിന് നഷ്ടപരിഹാരമായി 1,87,500 രൂപയും പലിശയും കോടതിച്ചെലവും കാറിന് കേടുപാടുകൾ വന്നതിന് 2,28,00 രൂപയും പലിശയും ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി നൽകണം. ഹർജിക്കാർക്കായി അഡ്വ. എൻ.ബി. സുകുമാരൻ, വി. കുര്യൻ തോമസ് എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |