ചാലക്കുടി: കൊരട്ടിയിൽ വീട്ടിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. മഞ്ചേരി എടവണ്ണ സ്വദേശി അറേക്കാട്ടത്ത് മുഹമ്മദ് ബഷീർ മകൻ റിധാനെ (32) ആണ് കൊരട്ടി എസ്.എച്ച്.ഒ ബി.കെ. അരുണും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയ് ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം.
കൊരട്ടി കുലയിടത്തെ സുഹൃത്തിന്റ വീട്ടിൽ താമസിക്കുകയായിരുന്ന പൊന്നാനി സ്വദേശി ഷെജീബിനെയാണ് കടത്തിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടത്. കുഴപ്പണക്കടത്ത് സംബന്ധമായ തർക്കമാണ് ഇതിന്റെ പിന്നിലെന്ന് പറയുന്നു. മറ്റു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
എസ്.ഐ: സി.എസ്. സൂരജ്, എ.എസ്.ഐ: സതീശൻ മടപ്പാട്ടിൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.സി. രാജീവ്, പി.ആർ. ഷെഫീഖ്, സിവിൽ പൊലീസ് ഓഫീസർ ജിബിൻ വർഗീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |