SignIn
Kerala Kaumudi Online
Thursday, 19 September 2024 4.18 PM IST

സ്‌കാനറുകളില്ല, കേന്ദ്ര സംസ്ഥാന ഏകോപനമില്ല; ലഹരിഒഴുക്ക് തടയാൻ പെടാപ്പാട്

Increase Font Size Decrease Font Size Print Page
narcotics-

തൃശൂർ: കർശനപരിശോധനയുണ്ടെങ്കിലും ലഹരിവസ്തുക്കൾ കണ്ടെത്തുന്നതിനോ പിടികൂടുന്നതിനോ സംസ്ഥാനത്തിന്റെ അതിർത്തികളിലും റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ആധുനിക സ്‌കാനറുകൾ പോലുമില്ല. ലോകത്തിന്റെ പലയിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന രാസലഹരി നിർമ്മാണസംഘങ്ങളെ കുടുക്കാൻ കേന്ദ്രസംസ്ഥാന അന്വേഷണസംഘങ്ങൾ തമ്മിൽ ഏകോപനവുമില്ല. സാമൂഹിക മാദ്ധ്യമങ്ങളിലെ നിരീക്ഷണവും ദുർബലം. അതിനാൽ ലഹരിക്കടത്ത് തടയാനും പ്രതികളെ പിടികൂടുന്നതിനും പൊലീസിനും എക്‌സൈസിനുമെല്ലാം പെടാപ്പാട്.

ലഹരിക്കടത്ത് സംഘങ്ങൾ തമ്മിൽ ഒറ്റുമ്പോഴാണ് പലപ്പോഴും പ്രതികൾ കുടുങ്ങുന്നത്. മദ്യത്തിന്റെയും കഞ്ചാവിന്റെയും കാലം കടന്ന് രാജ്യത്തെ തന്നെ നശിപ്പിക്കുന്ന തരത്തിലേക്ക് എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പും ബ്രൗൺ ഷുഗറും വ്യാപകമായി പടരുമ്പോൾ അന്വേഷണം ആധുനികമാകണമെന്ന ആവശ്യമാണ് ഉയരുന്നത്. വിദ്യാർത്ഥികളോ യുവാക്കളോ അടങ്ങുന്ന കണ്ണികളെ പിടികൂടിയാൽ തന്നെ ലഹരിച്ചങ്ങല തകർക്കാൻ ശ്രമങ്ങൾ ഉണ്ടാകുന്നില്ല. അന്യസംസ്ഥാനത്തും വിദേശരാജ്യങ്ങളിലുമുള്ള മാഫിയകളിലേക്ക് അന്വേഷണം നീങ്ങുന്നുമില്ല. കേന്ദ്ര സംസ്ഥാന ഏജൻസികൾ തമ്മിലുള്ള ഏകോപനമുണ്ടായാൽ ഇത് ഫലപ്രദമാകും. എക്‌സൈസിലെ ഉദ്യോഗസ്ഥരുടെ അംഗബലം കൂട്ടിയും ആധുനികസൗകര്യങ്ങൾ നൽകിയും അന്വേഷണസംഘങ്ങളെ ശക്തമാക്കണമെന്ന ആവശ്യവും ശക്തമാണ്.

സാമൂഹികമാദ്ധ്യമങ്ങളും ലഹരിപ്പാർട്ടികളും

പൊലീസും എക്‌സൈസും പ്രതിരോധം ശക്തമാക്കുമ്പോഴും ഇൻസ്റ്റഗ്രാമും വാട്‌സാപ്പ്ഗ്രൂപ്പും ലഹരിപ്പാർട്ടികളുമായി ലഹരിക്കടത്ത് സംഘങ്ങൾ സജീവം. ബോധവത്കരണവും പ്രതിരോധവും ഒരുവഴിക്ക് നീങ്ങുമ്പോൾ സുരക്ഷിതമായ പുതുവഴികളിലൂടെ അവർ ലഹരി വിറ്റ് പണം കൊയ്യുകയാണ്. വീട്ടമ്മമാർ മുതൽ ഓട്ടോഡ്രൈവർമാരും ഓൺലൈൻ ഡെലിവറിക്കാരും സ്‌കൂൾ കോളേജ് വിദ്യാർത്ഥികളുമെല്ലാം കെണിയിലായിക്കഴിഞ്ഞു.


10 മാസത്തിനിടെ ഒരു കിലോയിലേറെ എം.ഡി.എം.എ

സിറ്റി പൊലീസ് പരിധിയിൽ മാത്രം 10 മാസത്തിനിടെ പിടിച്ചത് ഒരു കിലോയിലേറെ എം.ഡി.എം.എയാണ്. സംസ്ഥാനത്ത് 14.29 കിലോഗ്രാമും. ഒരു ഗ്രാമിന് തന്നെ ആയിരങ്ങൾ വിലവരുന്ന മാരകമയക്കുമരുന്നാണിത്. കടത്താനും വിതരണം ചെയ്യാനും എളുപ്പം. അതിനാൽ തന്നെ എം.ഡി.എം.എയുടെ വ്യാപനമാണ് പ്രധാനവെല്ലുവിളി. പത്തുമാസത്തിനിടെ കേരളത്തിൽ ലഹരിക്കേസുകളിൽ അറസ്റ്റിലായവർ കാൽലക്ഷം കവിഞ്ഞിരുന്നു.

തൃശൂർ സിറ്റി പൊലീസ് പരിധിയിൽ കഴിഞ്ഞ പത്തുമാസത്തെ കണക്ക്:

കേസുകൾ: 974
അറസ്റ്റിലായവർ: 1084
കഞ്ചാവ്: 44.29 കി.ഗ്രാം
എം.ഡി. എം എ : 1056.97 ഗ്രാം
ഹാഷിഷ് : 8 ഗ്രാം
ഹാഷിഷ് ഓയിൽ: 2115 ഗ്രാം
എൽ. എസ്.ഡി: 44 ഗ്രാം
കഞ്ചാവ് ചെടി: 2
കഞ്ചാവ് ബീഡി: 895
മെത്താഫിറ്റമിൻ: 17 ഗ്രാം
നൈട്രോസെപാം: 301 എണ്ണം
നൈട്രോസൻ: 547 എണ്ണം
ടെർമിൻ: 2 മില്ലി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.