തൃശൂർ: വിവിധ സാമൂഹിക വികസന പദ്ധതികളെ ഏകോപിപ്പിച്ചും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്ന ഭാവനാത്മകമായ പരിപാടികൾ ആവിഷ്‌കരിച്ചും ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ''സസ്‌നേഹം തൃശൂർ' പദ്ധതിയുടെ പ്രഖ്യാപനവും ജില്ലയിലെ അഞ്ച് സഹകരണ സംഘങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ 'സോൾ ഒഫ് തൃശൂർ' സ്മരണികയുടെ പ്രകാശനവും ഇന്ന് രാവിലെ ഒമ്പതിന് സംഗീത നാടക അക്കാഡമിയിലെ റീജ്യണൽ തിയറ്ററിൽ നടക്കും. മന്ത്രിമാരായ കെ. രാജൻ, കെ. രാധാകൃഷ്ണൻ, ഡോ. ആർ. ബിന്ദു തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ നൈപുണ്യ വികസന പദ്ധതി പ്രകാശനവും ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ കാർഡ് വിതരണവും നടക്കും.
പദ്ധതിയുടെ ലക്ഷ്യം
ദുർബല വിഭാഗങ്ങളിലെ ഭൂരഹിതർക്ക് പട്ടയം നൽകുന്നതിന് പ്രത്യേക പരിഗണന, പട്ടികജാതി - വർഗ വിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണം, ഭിന്നശേഷിക്കാർക്ക് തൊഴിൽ സാദ്ധ്യതകൾ ഒരുക്കൽ, ഇൻക്ലൂസിവിറ്റി പ്രോട്ടോകോൾ നടപ്പിലാക്കൽ, കൈമൊഴി ആംഗ്യഭാഷാ സാക്ഷരതാ പദ്ധതി, സമ്പൂർണ ലീഗൽ ഗാർഡിയൻഷിപ്പ് ജില്ല, കാഴ്ച പരിമിതർക്കുള്ള ട്രാഫിക് സിഗ്‌നൽ സംവിധാനം, ഇൻക്ലൂസിവിറ്റി കഫെ, സെൻസറി പാർക്ക്, പ്രൊജക്ട് ഫ്‌ളോട്ട് ജലരക്ഷ പരിപാടി തുടങ്ങി വിവിധ പദ്ധതികൾ ഉൾപ്പെട്ടതാണ് സസ്‌നേഹം തൃശൂർ പദ്ധതി.
സമൂഹത്തിലെ പ്രത്യേക പരിഗണന ആവശ്യമുള്ളവർക്ക് തുല്യനീതി ഉറപ്പുവരുത്തുകയും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സാമൂഹിക പരിസരം സാധ്യമാക്കുകയുമാണ് സസ്‌നേഹത്തിലൂടെ ലക്ഷ്യമിടുന്നത്.
- ഹരിത വി. കുമാർ, കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |