SignIn
Kerala Kaumudi Online
Friday, 10 October 2025 10.37 PM IST

ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്ക്; അനങ്ങാൻ കഴിയാതെ നാല് ദിവസമായി വാഹനങ്ങൾ റോഡിൽ, വിശന്നുതളർന്ന് യാത്രികർ

Increase Font Size Decrease Font Size Print Page
traffic-jam

ന്യൂഡൽഹി: ബീഹാറിലെ ഡൽഹി - കൊൽക്കത്ത ദേശീയ പാതയിൽ ഗതാഗതക്കുരുക്കിൽപ്പെട്ട് വാഹനങ്ങൾ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് നാല് ദിവസം. കഴിഞ്ഞ വെള്ളിയാഴ്‌ച ബീഹാറിലെ റോഹ്‌താസ് ജില്ലയിൽ കനത്ത മഴ പെയ്‌തതിനെത്തുടർന്ന് വിവിധ റോഡുകളിൽ വെള്ളക്കെട്ടുണ്ടായിരുന്നു. റോഡുകളിൽ കുഴികൾ നിറഞ്ഞതും ഗതാഗതക്കുരുക്കിന് കാരണമായി.

റോഹ്‌താസിൽ നിന്ന് 65 കിലോമീറ്റർ അകലെയുള്ള ഓറംഗബാദ് വരെ ഗതാഗതക്കുരുക്ക് നീണ്ട് കിടക്കുകയാണ്. 24 മണിക്കൂറിൽ വെറും അഞ്ച് കിലോമീറ്റർ താണ്ടാൻ മാത്രമാണ് സാധിക്കുന്നത്. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പ്രാദേശിക ഭരണകൂടം നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതി ശക്തമാണ്. ദേശീയ പാത അധികൃതരോ റോഡ് നിർമാണ കമ്പനിയോ ഗതാഗതക്കുരുക്ക് മാറാനുള്ള നടപടിയെടുക്കുന്നില്ലെന്നാണ് വാഹന യാത്രികർ പരാതിപ്പെടുന്നത്.

'കഴിഞ്ഞ 30 മണിക്കൂറിനിടെ വെറും ഏഴ് കിലോമീറ്റർ മാത്രമാണ് നമ്മൾ കടന്നത്. ടോളുകളും നികുതിയും മറ്റ് ചെലവുകളും വഹിച്ചിട്ടും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെട്ട് വലയേണ്ടതായി വരുന്നു. ദേശീയ പാത അധികൃതരോ റോഡ് നിർമാണ കമ്പനിയുടെ പ്രതിനിധികളോ ആരും തന്നെ ഇവിടെ എത്തിയിട്ടില്ല'- ട്രക്ക് ഡ്രൈവറായ പ്രവീൺ സിംഗ് പറഞ്ഞു. ദിവസങ്ങളായി ഇവിടെ പെട്ടിരിക്കുകയാണ്. വിശപ്പും ദാഹവുംകൊണ്ട് വലയുന്നുവെന്ന് മറ്റൊരു ട്രക്ക് ഡ്രൈവറായ സഞ്ജയ് സിംഗ് പരാതിപ്പെട്ടു. വലിയ വാഹനങ്ങൾക്ക് പുറമെ കാൽനടയാത്രക്കാരും ആംബുലൻസുകളും, വിനോദ സഞ്ചാരികളും ഉൾപ്പെടെ ഗതാഗതക്കുരുക്കിൽ പ്രതിസന്ധി നേരിടുകയാണ്.

TAGS: NEWS 360, NATIONAL, NATIONAL NEWS, NATIONAL HIGHWAY, TRAFFIC JAM, BIHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.