കാസർകോട്: അനുമതിയില്ലാതെ കാസർകോട് നഗരത്തിൽ പ്രകടനം നടത്തിയതിന് 65 ഓളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പോപ്പുലർ ഫ്രണ്ട് കാസർകോട് ഡിവിഷൻ പ്രസിഡണ്ട് മുഹമ്മദ് മഞ്ചത്തടുക്ക, ഏരിയാ പ്രസിഡണ്ട് മനാഫ് നെല്ലിക്കുന്ന്, പ്രവർത്തകരായ ഹർഷാദ് പാലിച്ചിയടുക്കം, സാദിഖ് അറന്തോട്, ഹംസ ഏരിയാൽ തുടങ്ങിയവരടക്കം 65 പേർക്കെതിരെയാണ് കാസർകോട് ടൗൺ പൊലീസ് കേസെടുത്തത്. പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻ.ഐ.എ റെയ്ഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നടന്ന ഹർത്താലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടാണ് പോപ്പുലർ ഫ്രണ്ട് നേതാക്കളും പ്രവർത്തകരും കാസർകോട്ട് പ്രകടനം നടത്തിയത്. ഹർത്താലിന്റെ പശ്ചാത്തലത്തിൽ കാസർകോട്ടും പരിസരങ്ങളിലും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കെ.എസ്.ആർ.ടി.സിസ്വകാര്യബസുകളൊന്നും നിരത്തിലിറങ്ങിയില്ല. കടകളും അടഞ്ഞുകിടന്നു. ഹർത്താൽ അവസാനിച്ച ശേഷം ചില ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |