പൊൻകുന്നം: കോട്ടയത്തേക്കുള്ള വിദ്യാർത്ഥികളോട് സ്വകാര്യബസ് ജീവനക്കാർ 20 രൂപ വാങ്ങിയതിനെ ചൊല്ലി തർക്കം. എരുമേലി- കോട്ടയം റൂട്ടിലെ സൂപ്പർ സോണിക് ബസ്സിലെ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിലാണ് തർക്കമുണ്ടായത്. മറ്റുസ്വകാര്യ ബസ്സുകളിൽ കോട്ടയത്തേക്കുള്ള വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നത് പരമാവധി പത്തുരൂപയാണ്. ഡീസൽ വിലവർദ്ധിച്ചുവെന്നതിനാൽ ഈ നിരക്ക് പോരെന്നാണ് 20 രൂപ ഈടാക്കാൻ സൂപ്പർ സോണിക് ബസ്സിലെ ജീവനക്കാർ പറഞ്ഞ ന്യായം. വിദ്യാർത്ഥിസംഘടനാ നേതാക്കൾ ബസ് ജീവനക്കാരുമായി ചർച്ച നടത്തി 12 രൂപ വാങ്ങാമെന്ന് നിർദ്ദേശം വെച്ചു. പിന്നീടും 20 രൂപ ഈടാക്കിയതോടെ തർക്കമായി. കൂടിയ നിരക്ക് വാങ്ങരുതെന്ന് പൊലീസ് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |