കോട്ടയം: ഉണക്ക മഞ്ഞളിന്റെ ഉപയോഗം വർദ്ധിച്ചതോടെ വിലയും കുതിച്ചുയർന്നു. മുൻപ് കിലോക്ക് 40 മുതൽ 50 രൂപ വരെ ഉണ്ടായിരുന്ന ഉണക്ക മഞ്ഞളിന് ഇപ്പോൾ 91 രൂപയാണ് വില.കൊവിഡ് കാലത്താണ് മഞ്ഞളിന്റെ ഡിമാൻഡ് വർദ്ധിച്ചത്. മുൻപ് പാചകത്തിനും സൗന്ദര്യ വർധന വസ്തുക്കളുടെ നിർമാണത്തിനുമാണ് മഞ്ഞൾ ഉപയോഗിച്ചിരുന്നതെങ്കിൽരോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ശുദ്ധമായ മഞ്ഞളിന് ആവശ്യക്കാർ ഏറി. കൊവിഡ് വ്യാപനത്തോടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് മഞ്ഞൽ ഉത്തമ ഔഷധമാണെന്നതു കൊണ്ട് ആളുകൾ കൂടുതലായി മഞ്ഞൾ ഉപയോഗിച്ചു തുടങ്ങി. കൂടാതെ മരുന്നു നിർമാണത്തിനും മഞ്ഞൾ ഉപയോഗിക്കുന്നത് വർദ്ധിച്ചു. ഡിസംബറിൽ മഞ്ഞളിന്റെ വിളവെടുപ്പ് ആരംഭിച്ചിട്ടേയുള്ളൂ. ഏപ്രിൽ മാസമെത്തും മഞ്ഞളിന്റെ വിളവെടുപ്പ് അവസാനിക്കാൻ. മറ്റ് കൃഷികൾക്ക് ഇടവിളയായും അല്ലാതെയും ജില്ലയിൽ മഞ്ഞൾ കൃഷി ചെയ്തു വരുന്നു. വലിയ ചെലവില്ലാതെ കൃഷി ചെയ്യാവുന്ന കൃഷിയും പ്രതിരോധത്തിനും ആയുർവേദ മരുന്നുകൾക്കും മഞ്ഞളിന്റെ ആവശ്യകതയും ഏറെയാണ്. തുടർച്ചയായ വർഷങ്ങളിൽ മഞ്ഞളിന് ലഭിച്ചതിൽ വച്ച് ഏറ്റവും നല്ല വിലയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. മുൻപ് വിലയിടിവ് മൂലം കുറച്ചു കർഷകർ മഞ്ഞൾ കൃഷിയിൽ നിന്നും പിൻമാറിയിരുന്നു. 10,15 വർഷമായി മഞ്ഞളിന് ഉണ്ടായിരുന്ന തുടർച്ചയായ വിലയിടിവാണ് ആളുകളെ മഞ്ഞൾ കൃഷിയിൽ നിന്നും പിന്നോട്ട് വലിച്ചത്.
. മഞ്ഞളിന് വില വർദ്ധിച്ചിട്ടും ചെറുകിട കർഷകർക്ക് ലഭിക്കുന്നത്കിലേയ്ക്ക് 60 രൂപയാണ്. ഉണങ്ങിയെടുക്കുന്ന മഞ്ഞൾ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്നതിനുള്ള സർക്കാർ സംഭരങ്ങൾ ഇല്ലാത്തതാണ് ഇതിനു കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |