പാലാ. നഗരസഭയുടെ മാലിന്യസംസ്‌കരണം അമ്പേ പരാജയം. 23 ലക്ഷം രൂപാ പിഴയടയ്ക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. വിശദീകരണം ആവശ്യപ്പെട്ട് മെമ്മോയും നൽകിയിട്ടുണ്ട്. നഗരത്തിലെ മാലിന്യങ്ങൾ നീക്കുന്ന കാര്യത്തിൽ അധികാരികൾ കടുത്ത അലംഭാവം കാണിക്കുന്നതായി നേരത്തെതന്നെ ആക്ഷേപം ഉയർന്നിരുന്നു.
കഴിഞ്ഞ മേയിൽ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അവലോകന യോഗത്തിൽ കടുത്ത വിമർശനമാണുണ്ടായത്. ഖരമാലിന്യ സംസ്‌കരണം സംബന്ധിച്ച പ്രവർത്തനങ്ങളും ഹരിതകർമ്മസേനയുടെ പ്രവർത്തനവും തൃപ്തികരമല്ലെന്ന് അന്ന് വിലയിരുത്തിയിരുന്നു.
ഇതേ തുടർന്ന് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേരുകയും തീരുമാനങ്ങൾ നഗരസഭ കൗൺസിലിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയും ചെയ്തു. എന്നാൽ വിഷയം ഇതേവരെ പരിഗണനക്കെടുത്തില്ല.
ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറയുന്നു.
ഇന്നുചേരുന്ന കൗൺസിൽ വിഷയം ചർച്ച ചെയ്യും. ഹരിതകർമ്മസേനയുടെ പ്രവർത്തനം ഊർജിതമാക്കുന്നതിനോടൊപ്പം എല്ലാ വാർഡിലും ഒരു മിനി എം.സി.എഫ്. നിർമ്മിക്കാനും അജൈവ മാലിന്യങ്ങൾ തരംതിരിക്കാനും തത്വത്തിൽ തീരുമാനമായിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി പറയുന്നു.
പാലാ നഗരം ചീഞ്ഞുനാറുകയാണെന്നും ഒരു നടപടിയും സ്വീകരിക്കാതെ നഗരഭരണ നേതൃത്വം ഉറങ്ങുകയാണെന്നും മാലിന്യങ്ങൾ നീക്കുന്നതിനുള്ള നഗരസഭയുടെ കടുത്ത അനാസ്ഥയിൽ പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |