കോട്ടയം: സ്വർണ്ണ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കും എതിരെ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ നിജസ്ഥിതി തെളിയിക്കാൻ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടാൻ ഇരട്ടചങ്കുള്ള ആൾക്ക് ചങ്കുറപ്പുണ്ടോയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വെല്ലുവിളിച്ചു.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ എല്ലത്തരം കേസിലും പ്രതിയായ സ്ത്രീയെ സി.പി.എം മുന്നിൽ നിറുത്തി പരിശുദ്ധയായി അവതരിപ്പിച്ച് ആരോപണമുന്നയിച്ചപ്പോൾ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട പിണറായി വിജയന് അനുകൂലമായി അതെ സ്ത്രീ തന്നെ സാക്ഷി പറഞ്ഞിരിക്കുന്നത് കേരളത്തിലെ പൊതുസമൂഹം നന്നായി വീക്ഷിക്കുന്നുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.
യു.ഡി.എഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മാണി സി.കാപ്പൻ എം.എൽ.എ, പി.സി.തോമസ്, ജോയി എബ്രഹാം, യു.ഡി.എഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ, പി.എ സലിം, ടോമി കല്ലാനി, ജോഷി ഫിലിപ്പ്,മോഹൻ കെ.നായർ, അസീസ് ബഡായി, സലിം പി.മാത്യു, കുഞ്ഞ് ഇല്ലംപള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |