കോഴിക്കോട്: രക്താർബുദം ബാധിച്ച 47കാരിയ്ക്ക് പുനർജന്മം നൽകി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റൽ. പ്രൈമറി പ്ലാസ്മാസെൽ ലുക്കീമിയ ബാധിച്ച രോഗിയെ ആന്റി പ്ലാസ്മാസെൽ തെറാപ്പിയും മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടത്തിയാണ് ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. സെന്റർ ഒഫ് എക്സലൻസ് ഫോർ ബ്ലഡ് ഡിസീസ്, ബോൺമാരോ ട്രാൻസ്പ്ലാന്റ് ആൻഡ് കാൻസർ ഇമ്യൂണോ തെറാപ്പിക്ക് കീഴിലുള്ള മൈലോമ ക്ലിനിക്കിലെ വിദഗ്ദ്ധരാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നതെന്ന് ഹെമറ്റോ-ഓങ്കോളജി ആൻഡ് ബോൺമാരോ ട്രാൻസ്പ്ലാന്റ് ഡയറക്ടർ ഡോ.രാഗേഷ് രാധാകൃഷ്ണൻ നായർ പറഞ്ഞു. ഇത്തരം രോഗാവസ്ഥകൾക്ക് ആദ്യഘട്ടത്തിൽ തന്നെ മികച്ച ചികിത്സ ലഭ്യമാക്കാൻ സാധിക്കുകയെന്നത് വളരെ പ്രധാനമാണെന്ന് മെഡിക്കൽ ഓങ്കോളജി ആൻഡ് കാൻസർ ഇമ്യൂണോതെറാപ്പി അസോ. കൺസൾട്ടന്റ് ഡോ.ആന്റണി ജോർജ് ഫ്രാൻസിസ് തോട്ടിയാൻ പറഞ്ഞു. ഇത്തരം രോഗലക്ഷണങ്ങളുള്ളവർ കാലതാമസം കൂടാതെ ആശുപത്രിയിലെത്തി ചികിത്സ തേടുകയാണ് വേണ്ടതെന്ന് ഹോസ്പിറ്റൽ ഡയറക്ടറും അഡ്വൈസറും സെന്റർ ഒഫ് ഹാർട്ട് ആൻഡ് വാസ്കുലർ കെയർ സീനിയർ കൺസൾട്ടന്റുമായ ഡോ.അലി ഫൈസൽ പറഞ്ഞു.മൈലോമ ക്ലിനിക്ക് എല്ലാ വ്യാഴാഴ്ചയും പ്രവർത്തിക്കും. 9990720583 എന്ന നമ്പറിൽ ബുക്ക് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |