പന്തളം : നെൽകൃഷി നശിച്ച പാടശേഖരങ്ങൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. അഡീഷണൽ ഡയറക്ടർ ജോർജ് അലക്സാണ്ടറും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുമാണ് ഇന്നലെ സന്ദർശനം നടത്തിയത്. പന്തളം നഗരസഭാ പ്രദേശത്തെയും തുമ്പമൺ, പന്തളം തെക്കേക്കര, കുളനട പഞ്ചായത്തുകളിലെയും പാടങ്ങളിൽ സന്ദർശനം നടത്തി. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കൃഷിനാശം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് ഉദ്യോഗസ്ഥരുടെ സന്ദർശനം.
കർഷകരുടെ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തി. നടപ്പാക്കേണ്ട പദ്ധതികൾ തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിക്കുമെന്നും ഇൻഷുറൻസ് തുക കൂടാതെ പ്രകൃതിക്ഷോഭ നഷ്ടപരിഹാരമായി ഹെക്ടറിന് 13,500 രൂപ കർഷകർക്ക് ലഭിക്കുമെന്നും അഡീഷണൽ ഡയറക്ടർ പറഞ്ഞു.
കൃഷിമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി.എസ്.അനിൽകുമാർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ എ.ഡി.ഷീല, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ ലൂയിസ് മാത്യു, ജാൻസി കെ.കോശി, അസിസ്റ്റന്റ് ഡയറക്ടർ ആർ.എസ്.റീജ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.ജയപ്രകാശ് ബാബു, കൃഷി ഓഫീസർ സൗമ്യ ശേഖർ, പന്തളം നഗരസഭാ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെന്നിമാത്യു എന്നിവരും അഡീഷണൽ ഡയറക്ടർക്കൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |