മല്ലപ്പള്ളി : ആകാശനീലയും മഞ്ഞയും പച്ചയും ചുവപ്പും നീലയും, സിരകളിൽ ലോകകപ്പ് ലഹരിയുമായി പുറമറ്റം ജംഗ്ഷൻ നിറങ്ങളിൽ ആറാടുകയാണ്.
മെസിയും നെയ്മറും റൊണാൾഡോയും വഴിവക്കിൽ കൂറ്റൻ കട്ടൗട്ടുകളായി നിലയുറപ്പിച്ചു കഴിഞ്ഞു. ഖത്തറിൽ വിസിൽ മുഴങ്ങും മുമ്പേ നാടിനെ ആവേശത്തിമിർപ്പിലാക്കി ഫുട്ബാൾ പ്രേമികൾ.
ഇഷ്ടതാരങ്ങളുടെ ജേഴ്സിയും മുഖംമൂടിയും രാജ്യങ്ങളുടെ പതാകയുമൊരുക്കി ക്ലബ്ബുകളും ഫാൻസുകാരും തകർത്തുവാരുകയാണ്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർവരെ ആവേശത്തിമിർപ്പിൽ ഫ്ളക്സിനും കട്ടൗട്ടുകൾക്കുമായി പണം കണ്ടെത്തുന്നു.
പുറമറ്റത്ത് 16 അടി ഉയരത്തിൽ നെയ്മറിന്റെ പടുകൂറ്റൻ കട്ടൗട്ടാണ് ബ്രസീൽ ആരാധകർ സ്ഥാപിച്ചിട്ടുള്ളത്. 15 അടി ഉയരത്തിൽ മെസിയുടെ കട്ടൗട്ടമായി അർജന്റീനക്കാരും തൊട്ടുപിന്നാലെയുണ്ട്. റൊണാൾഡോയുടെ കട്ടൗട്ടുമായി പോർച്ചുഗൽക്കാരും കളത്തിൽ നിറഞ്ഞിരിക്കുകയാണ്. ഖത്തറിൽ നടക്കുന്ന ലോകകപ്പ് ആരു നേടിയാലും പുറമറ്റത്ത് ആഘോഷത്തിന് പകിട്ട് ഒട്ടും കുറയുകയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |