തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി നിർവഹണത്തിൽ സംസ്ഥാന തലത്തിൽ തൃശൂർ ജില്ലയ്ക്ക് ഒന്നാം സ്ഥാനം. 32.67 ആണ് ജില്ലയുടെ പദ്ധതി വിനിയോഗ നിരക്ക്. ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ മൂന്നിലും ഒന്നാം സ്ഥാനം നേടി. പൂമംഗലം പഞ്ചായത്ത്, കുന്നംകുളം നഗരസഭ, തൃശൂർ ജില്ലാ പഞ്ചായത്ത് എന്നിവയാണ് ഒന്നാം സ്ഥാനം നേടിയത്.
പഞ്ചായത്ത്, നഗരസഭ, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലും തൃശൂർ ഒന്നാമതെത്തി. സംസ്ഥാനത്ത് ആദ്യമായി ജലാശയം സംരക്ഷിക്കുന്നതിന് ഏറ്റവും വലിയ പദ്ധതി നടപ്പിലാക്കുന്നതും തൃശൂർ ജില്ലാ പഞ്ചായത്താണ്. ജല രക്ഷ ജീവ രക്ഷ പദ്ധതിയുടെ ഭാഗമായാണിത്. ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ ചെലവിൽ നബാർഡ് അടക്കമുള്ള വകുപ്പുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന വെണ്ണൂർ തുറ നവീകരണത്തിന്റെ നടപടികൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി പദ്ധതി കടന്നുപോകുന്ന ഭാഗങ്ങളിൽ നിന്നുള്ള എം.എൽ.എ, എം.പി എന്നിവർ രക്ഷാധികാരികളായ കോർ കമ്മിറ്റി രൂപീകരിക്കും.
നഗരസഞ്ചയ പദ്ധതി: ജില്ലയ്ക്ക് 39 കോടി
നഗര സഞ്ചയ പദ്ധതിയുടെ ഭാഗമായി 2021 - 22 വർഷത്തിൽ ജില്ലയ്ക്ക് 39 കോടി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾക്കായി ജോയിന്റ് പ്ലാനിംഗ് കമ്മിറ്റിയെ നിയോഗിച്ചു. മൂന്ന് വർക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞുള്ള നടപടികളും പുരോഗമിക്കും. ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ, ജില്ലാ കളക്ടർ ഹരിത വി കുമാർ, പ്ലാനിംഗ് ഓഫീസർ കെ. ശ്രീലത, ഗവ. നോമിനി എം.എൻ സുധാകരൻ, ആസൂത്രണ സമിതി അംഗങ്ങളായ വി.എസ് പ്രിൻസ്, കെ.വി സജു, പി.എ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |