അരിമ്പൂർ: കൊവിഡ് ബാധിതനായി അന്തരിച്ച നാടക കലാകാരൻ തെരാജ് കുമാറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി അരിമ്പൂരിലെ കലാകാരന്മാരുടെ സംഘടനയായ അരിമ്പൂർ ആർട്ടിസ്റ്റ് അസോസിയേഷൻ (എ ക്യൂബ് ) ന്റെ നേതൃത്വത്തിൽ രൂപംകൊണ്ട മാസ് കമ്മ്യൂണിക്കേഷൻസിന്റെ പ്രഥമ നാടകമായ മഹാത്മ പെൺകരുത്തിന്റെ വിജയമായി. നാടക രചയിതാവായ ഉമേഷ് അരിമ്പൂരിന്റെ മക്കളായ നന്ദന, ചന്ദന, വന്ദന എന്നിവരാണ് നാടകത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചത്. മൂത്തവളായ നന്ദന അണിയറ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും രണ്ടാമത്തെ മകളായ ചന്ദന പാശ്ചാത്തല സംഗീത നിർവഹണം നിർവഹിക്കുകയും ഇളയവളായ വന്ദന സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. ഭാര്യയായ സുനിത നാടകത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തതോടെ ഉമേഷിന്റെ കുടുംബം ഒരു നാടക കുടുംബമായി. 20 ഓളം കലാകാരന്മാരെ അണിനിരത്തി മോഹൻ പച്ചാമ്പിള്ളി സംവിധാനം നിർവഹിച്ച മഹാത്മാ നാടകത്തിൽ അരിമ്പൂരിലെ കലാകാരന്മാരായ കുമാർജി, സാംസൺ അരിമ്പൂർ, സുനിൽ മങ്ങാട്ട്, റോബൻ പാപ്പച്ചൻ, ഡേവിസ് ചാലിശ്ശേരി, അജയൻ അരിമ്പൂർ, ജയൻ കളത്തിൽ, പ്രേമൻ കൈപ്പിള്ളി, സജീവൻ കൈപ്പിള്ളി, സുഭാഷ് എറവ് എന്നിവർക്ക് പുറമെ ലക്ഷ്മി.എസ്.നായർ, ജെസി പുത്തൻപീടിക, ആർഷ കെ.ജെ, അമ്മു, സായു രുദ്ര, കാർത്തികേയൻ എന്നിവർ കൂടി അണിനിരന്നതോടെ നാടകം വലിയൊരു കൂട്ടായ്മയുടെ വിജയമായി മാറി. പി.ഡി. തോമസ് (ഓൾ ഇന്ത്യ റേഡിയോ ) സംഗീത സംവിധാനവും എസ്. കടലാശ്ശേരി ദീപ സംവിധാനവും നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |