SignIn
Kerala Kaumudi Online
Wednesday, 01 May 2024 4.10 PM IST

സത്യന്റെ 'ശിവൻകുട്ടി'

sivan

അനശ്വരനടൻ സത്യന് 'ശിവൻകുട്ടി'യായിരുന്നു ഫോട്ടോഗ്രാഫർ ശിവൻ. വല്ലാത്ത ആത്മബന്ധമായിരുന്നു ഇരുവരും തമ്മിൽ. തിരുവനന്തപുരത്തെത്തിയാൽ സത്യൻ ശിവന്റെ സ്റ്റുഡിയോയിലെത്തും. സ്റ്റുഡിയോയുടെ കൗണ്ടറിലിരിക്കാൻ സത്യന് ഇഷ്ടമായിരുന്നു. സത്യന്റെ സിനിമകളെല്ലാം കണ്ട് അഭിപ്രായവും വിമർശനവും കത്തുകളായി അയക്കുമായിരുന്നു ശിവൻ. സത്യൻ തന്നെ അതിനായുള്ള ഇൻലെന്റുകൾ വാങ്ങിയെത്തിച്ച് കത്തയക്കാൻ മറക്കരുതെന്ന് ആവശ്യപ്പെടും.

ശിവൻ സംവിധായകനാകണമെന്നത് സത്യന്റെ ആഗ്രഹമായിരുന്നു. ഈ കാര്യം അറിയിച്ചപ്പോൾ ഇപ്പോൾ സിനിമയിലിറങ്ങിയാൽ സ്റ്റുഡിയോയുടെ കാര്യം അവതാളത്തിലാകുമെന്നും പത്ത് വർഷം കഴിഞ്ഞ് നോക്കാമെന്നുമാണ് പറഞ്ഞത്. കൃത്യം പത്ത് വർഷം പൂർത്തിയായപ്പോൾ സത്യൻ വീണ്ടുമെത്തി. പി. കേശവദേവിന്റെ 'സ്വപ്നം' എന്ന നോവൽ സിനിമയാക്കാമെന്ന് തീരുമാനിച്ചു. പ്രധാന കഥാപാത്രങ്ങളായി സത്യനും മധുവും ശാരദയും. ഇതിനിടയിലാണ് സത്യന് അസുഖം കൂടുന്നതും മരണമടയുന്നതും. അത് വലിയൊരു വേദനയായി. സിനിമയിൽ സത്യന് വച്ച വേഷം പിന്നീട് മധു ചെയ്തു. മധുവിന് വച്ച വേഷം സുധീർ ചെയ്തു.

സിനിമയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ബാബു നന്തൻകോട് എന്നയാൾ സംവിധാനമോഹവുമായി ശിവന്റെ മുന്നിലെത്തുന്നത്. സംവിധായകന്റെ കുപ്പായം ശിവൻ ബാബുവിന് നൽകി. നിർമ്മാതാവായി എല്ലാ സഹായങ്ങളും നൽകാമെന്നമറിയിച്ചു. സത്യന്റെ വലിയ സുഹൃത്തായിരുന്ന ശാരദ, ശിവൻ തന്നെ സംവിധായകനാകണമെന്ന് നിർബന്ധം പിടിച്ചു. ഇല്ലെങ്കിൽ താൻ പിന്മാറുമെന്നുമറിയിച്ചു, താൻ കയ്യൊഴിഞ്ഞാൽ ബാബുവിന്റെ സിനിമാമോഹം ഇല്ലാതാകുമെന്ന് ശിവനും പറഞ്ഞു. ശാരദ പിന്മാറുകയും ചെയ്തു. 1973ൽ റിലീസായ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു.

ചെമ്മീൻ സിനിമയുടെ ചിത്രീകരണം തുടങ്ങിയപ്പോൾ ഛായാഗ്രാഹകൻ മാർക്കസ് ബാർട്‌ലിക്ക് സംശയം, സ്റ്റിൽ ഫോട്ടോഗ്രാഫറായ ശിവൻ ചിത്രങ്ങളൊക്കെ പകർത്തുന്നുണ്ടോയെന്ന്. പ്രസ് ഫ്രോട്ടോഗ്രാഫറായ ശിവന് സ്റ്റിൽ ഫോട്ടോഗ്രാഫി വഴങ്ങുമോയെന്നായിരുന്നു സന്ദേഹം.മുഴുവൻ സമയവും ശിവൻ

ചിത്രങ്ങളൊന്നും എടുക്കുന്നത് കാണുന്നുമില്ല. അതുകൊണ്ട് ബാർട്ലി ചിത്രീകരണത്തിനിടെ സ്വന്തമായി ഫോട്ടോകളും എടുത്തുവച്ചു. അത് ശിവൻ അറിഞ്ഞുമില്ല. ചിത്രീകരണം പൂർത്തിയായി, ശിവൻ എടുത്ത പടങ്ങൾ പ്രിന്റ് ചെയ്ത് എത്തി. ഈ ചിത്രങ്ങൾ കണ്ട ബാർട്ലി ശിവനെ കെട്ടിപ്പിടിച്ചു, നിങ്ങൾ ഈ ഫോട്ടോകളൊക്കെ എപ്പോൾ എടുത്തെന്ന് ആശ്ചര്യത്തോടെ ചോദിച്ചു. ചിത്രങ്ങൾ കണ്ട രാമു കാര്യാട്ട് പറഞ്ഞത്, ഇതാണെന്റെ ചെമ്മീൻ എന്നാണ്. നമ്മൾ കണ്ട പോസ്റ്ററുകളൊക്കെ ശിവൻ പകർത്തിയ ചിത്രങ്ങളാണ്. ആ പോസ്റ്ററുകൾ കണ്ടാണ് ആളുകൾ ചെമ്മീൻ കാണാനെത്തിയതും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.