വാഷിംഗ്ടൺ: ജപ്പാനിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് ആഗസ്റ്റ് 1 മുതൽ 25 ശതമാനം തീരുവ ഈടാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങൾക്കും ഇതു സംബന്ധിച്ച അറിയിപ്പ് നൽകി. അന്യായമായ വ്യാപാര ഇടപാടുകളുടെ പേരിൽ ജപ്പാനും ദക്ഷിണ കൊറിയയും അടക്കം 60ഓളം രാജ്യങ്ങൾക്ക് ട്രംപ് ഉയർന്ന ഇറക്കുമതി തീരുവ പ്രഖ്യാപിച്ചിരുന്നു. ഇത് ഏപ്രിൽ 9ന് നിലവിൽ വരേണ്ടിയിരുന്നെങ്കിലും 90 ദിവസത്തേക്ക് താത്കാലികമായി മരവിപ്പിച്ചു. ഈ കാലാവധി നാളെ അവസാനിക്കും. ഇതുവരെ യു.എസുമായി വ്യാപാര കരാറിന് ധാരണയിലെത്താത്ത രാജ്യങ്ങൾക്ക് തീരുവ ഏർപ്പെടുത്തിയുള്ള അറിയിപ്പ് നൽകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇതുപ്രകാരമാണ് ജപ്പാനും ദക്ഷിണ കൊറിയയ്ക്കും തീരുവ പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |