SignIn
Kerala Kaumudi Online
Tuesday, 21 May 2024 4.21 PM IST

ക്രിമിനൽ ഭേദഗതി നിയമം ജൂലായ് ഒന്നുമുതൽ, ആൾക്കൂട്ടക്കൊലയ്ക്ക് തൂക്കുകയർ

supreme-court

ന്യൂഡൽഹി: ബ്രിട്ടീഷ് കാലത്തെ നിയമങ്ങൾ ഭേദഗതി ചെയ്‌ത മൂന്ന് ക്രിമിനൽ നീതി നിയമങ്ങൾ ജൂലായ് ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഐ.പി.സിയിൽ കൊലക്കുറ്റം 302-ാം വകുപ്പാണെങ്കിൽ പുതിയ ബില്ലിൽ 103 ആണ്. ആൾക്കൂട്ട കൊലപാതകക്കുറ്റങ്ങൾക്ക് തൂക്കുകയർ വരെ വിധിക്കാൻ വ്യവസ്ഥ. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി.

ഇക്കഴിഞ്ഞ ഡിസംബർ 21ന് പാർലമെന്റിന്റെ അംഗീകാരം ലഭിച്ച മൂന്ന് ബില്ലുകളിൽ ഡിസംബർ 25ന് രാഷ്‌ട്രപതി ദ്രൗപദി മുർമു ഒപ്പിട്ടിരുന്നു.

1860ലെ ഇന്ത്യൻ ശിക്ഷാനിയമത്തിന് (ഐ.പി.സി) പകരം ഭാരതീയ ന്യായ സംഹിത ബിൽ (ബി.എ.എസ് ), 1898ലെ ക്രിമിനൽ നടപടിക്രമത്തിന് (സി.ആർ.പി.സി) പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബിൽ (ബി.എൻ.എസ്.എസ്), 1872 തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യബിൽ (ബി.എസ് ) എന്നിവയാണ് ജൂലായ് ഒന്നുമുതൽ നിലവിൽ വരിക.

ഭാരതീയ ന്യായ സംഹിതയിൽ ഭീകരത, ആൾക്കൂട്ട കൊലപാതകം എന്നിവ പുതുതായി ചേർത്തു. 

രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, അഖണ്ഡത, സാമ്പത്തിക സുരക്ഷ എന്നിവയ്ക്ക് നേരെയുള്ള ഏതു ഭീഷണിയും ആക്രമണവും ഭീകരതയാവും വിചാരണ സെഷൻസ് കോടതിയിൽ. അഞ്ചോ കൂടുതലോ പേർ ചേർന്ന് ജാതി, ഭാഷ, വിശ്വാസം എന്നിവയുടെ പേരിൽ കൊലനടത്തിയാൽ ആൾക്കൂട്ട കൊലയാവും. സുപ്രീംകോടതി വിമർശിച്ച രാജ്യദ്റോഹക്കുറ്റം ഒഴിവാക്കി. പകരം രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയ്ക്കെതിരെയുള്ള പ്രവൃത്തികൾ കുറ്റമാക്കി.

12 തികയാത്ത പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയാൽ മരണം വരെ കഠിനതടവ്. കുറഞ്ഞത് 20 വർഷം. ഏഴ് വയസിന് താഴെയുള്ള കുട്ടികൾ കുറ്റം ചെയ്താൽ കേസില്ല.

'ഹിറ്റ് ആന്റ് റൺ' ചട്ടം മരവിപ്പിച്ചു

 ഭാരതീയ ന്യായ സൻഹിത നിയമം ഇന്നലെ വിജ്ഞാപനം ചെയ്‌തത് ഹിറ്റ് ആൻഡ് റൺ അപകടങ്ങളിൽ വൻ പിഴയും ശിക്ഷയും വ്യവസ്ഥ ചെയ്യുന്ന വിവാദമായ സെക്‌ഷൻ 106(2) വകുപ്പ് മരവിപ്പിച്ചുകൊണ്ട്. ലോറി ഡ്രൈവർമാർ അടക്കം പ്രതിഷധമുയർത്തിയതിനെ തുടർന്നാണിത്

 അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിന് കാരണമാവുകയും സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുകയും ചെയ്യുന്ന കുറ്റത്തിന് ഡ്രൈവർക്ക് 10 വർഷം വരെ തടവു ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന വകുപ്പാണിത്. നിലവിൽ സമാന കുറ്റത്തിന് രണ്ടുവർഷം തടവാണ് ശിക്ഷ

 പുതിയ നിയമങ്ങൾ സോൺ തിരിച്ച് നടപ്പിലാക്കാൻ പൊലീസ് ഉദ്യോഗസ്ഥർ, അന്വേഷകർ, ഫോറൻസിക് വിദഗ്ദ്ധർ എന്നിവരെ പരിശീലിപ്പിക്കും. ഇതിന് 3,000 ഉദ്യോഗസ്ഥരുൾപ്പെട്ട ടീമിനെ രൂപീകരിക്കും

നാഗരിക് സുരക്ഷാ സംഹിത
മുങ്ങിയ പ്രതികളുടെ അസാന്നിദ്ധ്യത്തിൽ വിചാരണ നടത്തി വിധി പറയാം
 വിചാരണ ഓൺലൈനായി നടത്താം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRPC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.