തിരുവനന്തപുരം:വേനൽ കടുത്തപ്പോൾ തന്നെ ചൂടിന്റെ കാഠിന്യത്തിൽ കേരളീയർ
വെള്ളം കുടിച്ച് തുടങ്ങി.കഴിഞ്ഞ വേനലിനേക്കാൾ ചൂട് ഇത്തവണ കൂടുമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധരുടെ അഭിപ്രായം.വേനലിൽ ജലാശയങ്ങൾ പലതും വറ്റിത്തുടങ്ങിയതോടെ കുടിവെള്ള ക്ഷാമവും വർദ്ധിക്കും.
ഇത്തവണ സംസ്ഥാനത്ത് എറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ കണ്ണൂരിൽ 38.4 ഡിഗ്രീ സെൽഷ്യസായിരുന്നു താപനില.ചൂടിന്റെ പാരമ്യതയുണ്ടാകുന്ന മാർച്ച് മാസത്തിൽ നിലവിലുള്ളതിനേക്കാൾ 2 ഡിഗ്രി ചൂട് വരെ കൂടുമെന്നാണ് വിലയിരുത്തുന്നത്.എൽനിനോ പ്രതിഭാസവും കഴിഞ്ഞ മാസങ്ങളിൽ ലഭിക്കേണ്ട മഴ കുറഞ്ഞതും താപനില കൂടുന്നതിന് കാരണമായി.2022 മാർച്ചിൽ 41 ഡിഗ്രി ചൂട് വരെ രേഖപ്പെടുത്തിയിരുന്നു.2023 ൽ 40 ഡിഗ്രി വരെയും. ഇത്തവണ 40 ഡിഗ്രി വരെ താപനില ഉയരുമെന്നും വിദഗ്ദ്ധർ പറയുന്നു.
ഇന്നലത്തെ ചൂട്
(ഡിഗ്രീ സെൽഷ്യസിൽ)
□കണ്ണൂർ വിമാനത്താവളം 37.2
□കോട്ടയം 36.52
□കോഴിക്കോട് 35.45
□തൃശൂർ 375.5
□കൊല്ലം (പുനലൂർ) 36.8
□ആലപ്പുഴ 36.1
□പാലക്കാട് 37.2
□തിരുവനന്തപുരം 34.94
ഈ മാസം ഇടവിട്ട്
നേരിയ മഴ
ഈ മാസം ഇടവിട്ടുള്ള നേരിയ മഴ ലഭിക്കും.മാർച്ച് രണ്ടാം വാരം കഴിഞ്ഞാൽ മഴ പ്രതീക്ഷിക്കാം.മാർച്ച് അവസാനം ആദ്യ വേനൽ മഴ ശക്തിയോടെ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.വേനൽ മഴ കാര്യമായി ലഭിച്ചാലെ ചൂടിന് അറുതിയുണ്ടാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |