തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ പദ്മജ വേണുഗോപാലിനെ അധിക്ഷേപിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് കെ.പി.സി.സി നേതൃയോഗത്തിൽ വിമർശനം. രാഷ്ട്രീയകാര്യ സമിതിയംഗം ശൂരനാട് രാജശേഖരനാണ് വിമർശിച്ചത്.
അഹങ്കാരത്തിന്റെ സ്വരമാണ് രാഹുലിന്റെ വിമർശനത്തിൽ നിഴലിച്ചതെന്നും ലീഡറെ മനസിൽ കൊണ്ട് നടക്കുന്നവർക്ക് വിമർശനം വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.. വിഷയത്തിൽ വിശദീകരണം നൽകിയിട്ടുണ്ടെന്നും ഇനി അത് ചർച്ചയാക്കേണ്ടതില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ വ്യക്തമാക്കി.
പാർട്ടിയിൽ എല്ലാവരും ഒരുമിച്ച് പോകണമെന്നും താഴേത്തട്ടിൽ ഏകോപനത്തോടെയുള്ള പ്രവർത്തനമുണ്ടാവണമെന്നും വി.എം സുധീരൻ ആവശ്യപ്പെട്ടു. പുന:സംഘടനയിൽ ഒഴിവാക്കപ്പെട്ട മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർക്ക് ഏറെ അനുഭവ സമ്പത്തുള്ളവരാണെന്നും അവർരെ ഡി.സി.സി തലത്തിൽ ഉൾക്കൊള്ളിക്കണമെന്നും വി.എസ് ശിവകുമാർ ആവശ്യപ്പെട്ടു. അനുകൂല സമീപനം സ്വീകരിക്കാമെന്ന് നേതൃത്വം ഉറപ്പ് നൽകി..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |