ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിലെ ഇരയും പ്രതിയുമായി വിവാഹം നടന്ന സാഹചര്യത്തിൽ പ്രതിയുടെ ശിക്ഷ റദ്ദാക്കി സുപ്രീംകോടതി. തെലങ്കാനയിലെ കേസിലാണ് ജസ്റ്രിസുമാരായ ബി.ആർ.ഗവായ്,സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
ലൈംഗികാതിക്രമം,ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി തെലങ്കാന ഹൈക്കോടതി മൂന്നുമാസം തടവുവീതമാണ് ശിക്ഷ വിധിച്ചിരുന്നത്. സുപ്രീംകോടതിയിൽ അപ്പീൽ പരിഗണനയിലിരിക്കെ, 2023 ആഗസ്റ്റിൽ ഇരുവരും ആചാരപ്രകാരം വിവാഹിതരായി. ഇക്കാര്യം സുപ്രീംകോടതി കണക്കിലെടുക്കുകയായിരുന്നു. സംഭവശേഷവും ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നാണ് വിവാഹത്തിലൂടെ മനസിലാക്കുന്നതെന്ന് കോടതി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |