SignIn
Kerala Kaumudi Online
Tuesday, 21 May 2024 9.26 PM IST

ബി.എസ്.എൻ.എല്ലിന് ₹ 25 കോടി കുടിശ്ശികവരുത്തി ഗവ.സ്ഥാപനങ്ങൾ

bsnl

തിരുവനന്തപുരം : വിവിധ സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ബി.എസ്.എൻ.എല്ലിന് ലഭിക്കാനുള്ളത് 25.37 കോടി രൂപ.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് ബി.എസ്.എൻ.എൽ. കുടിശ്ശിക അടിയന്തരമായി അടയ്ക്കണമെന്ന് ചീഫ് ജനറൽ മാനേജർ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ജനുവരി 24 ന് കത്ത് നൽകിയിരുന്നു. എന്നാൽ ഇതുവരെ കുടിശ്ശിക അടച്ചിട്ടില്ല. 43 സ്ഥാപനങ്ങളാണ് പണമടയ്ക്കാനുള്ളത്. വൈഫൈ,​ ഹോട്ട് സ്പോട്ട് സഹിതം ഉപയോഗിച്ചതിന്റെ കുടിശ്ശികയാണിത്. ഏറ്റവും കൂടുതൽ തുക അടയ്ക്കാനുള്ളത് സ്റ്റേറ്റ് ഐ.ടി മിഷനാണ്, 13.78 കോടി.

കുടിശ്ശിവരുത്തിയ

മറ്റ് വകുപ്പുകൾ

ട്രഷറീസ് : 3.50 കോടി, രജിസ്ട്രേഷൻ:1.81 കോടി, ഡയറക്ടറേറ്റ് ഒഫ് ഹെൽത്ത് സർവീസസ്: 1.007 കോടി, ഡയറക്‌ടർ ഒഫ് ജനറൽ എഡ്യൂക്കേഷൻ: 56.97 ലക്ഷം,വാട്ടർ അതോറിറ്റി: 56.76 ലക്ഷം, കൊമേഴ്സ്യൽ ടാക്‌സ്: 46.61ലക്ഷം,​ പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ്: 38.77 ലക്ഷം, മോട്ടോർ വെഹിക്കിൾ: 34.62 ലക്ഷം, ഫിഷറീസ്: 22.52 ലക്ഷം, ഡയറക്‌ടർ ജനറൽ ഒഫ് പൊലീസ്: 22.15 ലക്ഷം, പി.എസ്.സി: 15.51 ലക്ഷം,​ കേരള ഇക്കോളജിക്കൽ യൂണിവേഴ്സിറ്റി:14.87 ലക്ഷം, പി.ഡബ്ളിയു.ഡി ഇ-ഗവേർണൻസ് സെൽ: 14.70 ലക്ഷം, ബിവറേജസ്: 13.55 ലക്ഷം, ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ്: 12.38 ലക്ഷം, ഡിസാസ്റ്റർ മാനേജ്മെന്റ്: 11.21 ലക്ഷം, ഐ.സി.എഫ്.ഒ.എസ്.എസ്:10.29 ലക്ഷം, ഡയറക്ടർ കേപ്പ്: 9.37,​ ലക്ഷം ഡയറക്‌ടറേറ്റ് ഒഫ് പോർട്ട്സ്: 8.9 ലക്ഷം, മൃഗസംരക്ഷണം: 7.4 ലക്ഷം, അസാപ്: 6.9 ലക്ഷം, ഫയർ ആൻഡ് റെസ്ക്യൂ: 5.7 ലക്ഷം, ഇൻഫർമേഷൻ ആൻഡ് പബ്ളിക് റിലേഷൻസ്: 5.01 ലക്ഷം, ഫോറസ്റ്റ്: 4.9 ലക്ഷം, ഡയറക്ടർ ഒഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ: 4.7 ലക്ഷം, അഗ്രികൾച്ചറൽ ഡെവലപ്മെന്റ് ആൻഡ് ഫാർമേഴ്സ് വെൽഫെയർ: 3.3 ലക്ഷം, പൊല്യൂഷൻ കൺട്രോൾ ബോർഡ്: 3.04 ലക്ഷം, ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ‌്: 3.07 ലക്ഷം, ഡയറക്‌ടർ ഒഫ് കോളീജിയറ്ര് എഡ്യൂക്കേഷൻ: 1.7 ലക്ഷം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BSNL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.