കൊലപാതക കേസുകൾ വർദ്ധിക്കുന്നു
കൊല്ലം: വാക്കുതർക്കങ്ങളിൽ തുടങ്ങി കത്തിക്കുത്തിലോ കൊലപാതകത്തിലോ അവസാനിക്കുന്ന കേസുകൾ ജില്ലയിൽ വർദ്ധിക്കുന്നു. കൂടുതൽ സംഭവങ്ങളും മദ്യലഹരിയിലാണ്. തെരുവോരങ്ങളിൽ താമസിക്കുന്നവർ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സഹോദരങ്ങൾ തുടങ്ങിയവരാണ് കേസിൽ ഉൾപ്പെടുന്നത്.
ഒരുവർഷം മുമ്പ് വാക്ക് തർക്കത്തെ തുടർന്ന് തെരുവോരത്ത് അന്തിയുറങ്ങിയ വൃദ്ധൻ കൊല്ലപ്പെട്ടിരുന്നു. അന്വേഷണത്തിൽ ഒപ്പം മദ്യപിച്ച സുഹൃത്തിന്റെ കുത്തേറ്റാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസം ആശ്രാമത്തും സമാനമായ രീതിയിൽ സംഘർഷമുണ്ടായി. എന്നാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒഴിവായി. ഒരുമിച്ച് മദ്യപിച്ച ശേഷം കൈയിലുണ്ടായിരുന്ന ബിയർ കുപ്പി പൊട്ടിച്ച് സുഹൃത്തിനെ കുത്തുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് കുത്ത് തുടയിൽ കൊണ്ടത്.
കത്തിക്കുത്ത്, സംഘർഷം എന്നിവയുടെ പേരിൽ മാത്രം രണ്ടാഴ്ചക്കിടെ ഏകദേശം 15 ഓളം കേസുകളാണ് സിറ്റി പൊലീസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞദിവസം നഗരത്തിലെ ഒരുവീട്ടിലെ മൂന്ന് സഹോദരങ്ങൾക്ക് വാക്കുതർക്കത്തിനിടെ കുത്തേറ്റിരുന്നു.
തെരുവ് തന്നെ വീട്
ജില്ലയിൽ തെരുവോരത്ത് കഴിയുന്നവരുടെ എണ്ണം ഇരുന്നൂറിന് മുകളിലാണ്. നൂറിലധികം പേർ കൊല്ലം നഗരത്തിലുണ്ട്. ഇവരെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനും നിരവധി പദ്ധതികളുണ്ടെങ്കിലും പലരും താത്പര്യം കാട്ടാറില്ല. കൊല്ലം ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പിൽ താമസിപ്പിച്ച പലരും രാത്രിയിൽ മുങ്ങിയിരുന്നു. ആശ്രാമം കേന്ദ്രീകരിച്ച് താമസിക്കുന്നവരിലൊരാൾ ഒന്നിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
കേസുകൾ
സംസ്ഥാനത്ത്: 327 (ഏപ്രിൽ വരെ)
ജില്ലയിൽ: 54
''
തെരുവോരങ്ങളിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കാറുണ്ടെങ്കിലും അധികം വൈകാതെ തിരികെ പോകുന്ന രീതിയാണ് കണ്ടുവരുന്നത്.
നഗരസഭ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |