കോട്ടയം: ബദ്ധ വൈരികളായ രണ്ട് കേരള കോൺഗ്രസ് ഗ്രൂപ്പുകൾ 47 വർഷത്തിന് ശേഷം കോട്ടയത്ത് ഏറ്റുമുട്ടുന്നു. ലോക് സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ തോമസ് ചാഴികാടനെ സ്ഥാനാർത്ഥിയാക്കി കേരളാ കോൺഗ്രസ് എം പ്രചാരണത്തിൽ മുന്നിലെത്തിയിരുന്നു. . ഇന്ന് രാവിലെ 11ന് കോട്ടയത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചെയർമാൻ പി.ജെ.ജോസഫ് ഫ്രാൻസിസ് ജോർജിന്റെ പേര് പ്രഖ്യാപിക്കുമെന്ന് ഉന്നത നേതാവ് അറിയിച്ചു.
മുസ്ലീംലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെട്ടതോടെ മുഴുവൻ സീറ്റിലേക്കുമുള്ള യു.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുമെന്ന സാഹചര്യത്തിൽ പ്രത്യേക അനുമതി വാങ്ങിയാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. എൻ.ഡിഎയിൽ
ബി.ഡി.ജെ.എസ് കോട്ടയം സീറ്റ് ഉറപ്പാക്കിയതോടെ പാർട്ടിപ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയാകും സ്ഥാനാർത്ഥിയെന്ന പ്രചാരണം ശക്തമായി. ഇതോടെ കോട്ടയത്ത് മത്സരിക്കുന്ന പ്രമുഖ മുന്നണി സ്ഥാനാർത്ഥികളുടെ ചിത്രം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പേ തെളിഞ്ഞു.
1977ൽ കോൺഗ്രസ്, സി.പി.ഐ, മുസ്ലീംലീഗ് മുന്നണി സ്ഥാനാർത്ഥിയായി മാണി ഗ്രൂപ്പിലെ സ്കറിയ തോമസും ,സി.പി.എം കേരളാ കോൺഗ്രസ്ബാലകൃഷ്ണപിള്ള ഗ്രൂപ്പ് മുന്നണി സ്ഥാനാർത്ഥിയായ് വർക്കി ജോർജും ഏറ്റുമുട്ടിയതിൽ സ്കറിയ തോമസിനായിരുന്നു ജയം.47 വർഷത്തിന് ശേഷം വീണ്ടും കേരളാ കോൺഗ്രസ് ഗ്രൂപ്പുകൾ ഏറ്റുമുട്ടുമ്പോൾ അത് മാണി - ജോസഫ് ഗ്രൂപ്പ് പോരാട്ടമാകുന്നു. ഫ്രാൻസിസ് ജോർജ് രണ്ടു തവണ എം.പിയായിട്ടുണ്ട്. തോമസ് ചാഴികാടൻ സിറ്റിംഗ് എം.പിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |