ഹൈദരാബാദ് : ഇന്ത്യൻ താരമായിരുന്ന ഹനുമ വിഹാരി ആന്ധ്രയ്ക്ക് വേണ്ടി ഇനി കളിക്കാനില്ലെന്ന് അറിയിച്ചതിന് പിന്നാലെ ആന്ധ്രയിൽ രാഷ്ട്രീയ വിവാദം. ആന്ധ്ര ടീമിന്റെ ക്യാപ്ടനായ വിഹാരി രഞ്ജി ട്രോഫി മത്സരങ്ങൾക്കിടെ സഹതാരത്തോട് ദേഷ്യപ്പെട്ടിരുന്നു. ഒരു രാഷ്ട്രീയ നേതാവിന്റെ മകനായിരുന്നു ഈ താരം. ഇതോടെ ആന്ധ്ര ക്രിക്കറ്റ് അസോസിയേഷൻ തന്റെ ഭാഗം കേൾക്കുകപോലും ചെയ്യാതെ തനിക്ക് എതിരായി നിലപാട് എടുത്തുവെന്ന് ആരോപിച്ചാണ് ഹനുമ വിഹാരി ഇനി ആന്ധ്രയ്ക്ക് വേണ്ടി കളിക്കാനില്ലെന്ന് അറിയിച്ചത്. ഇക്കാര്യങ്ങൾ എല്ലാം സൂചിപ്പിച്ചുകൊണ്ട് വിഹാരി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെ ആന്ധ്രയിലെ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു ആന്ധ്ര ക്രിക്കറ്റ് അസോസിയേഷനിൽ രാഷ്ട്രീയ താത്പര്യങ്ങളാണ് നടമാടുന്നതെന്ന ആരോപണവുമായി രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |