കോഴിക്കോട്: പൊള്ളുന്ന ചൂടിനെ വെല്ലുന്ന തരത്തിൽ രിരഞ്ഞെടുപ്പ് ചൂടുയരുമ്പോൾ അതുവഴിയുണ്ടാവുന്ന കച്ചവട സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്ന കാഴ്ചകളാണ് വിപണിയിൽ. രാപ്പകലില്ലാതെ മുന്നണികൾ ചുവരെഴുത്തും പോസ്റ്ററുകളും ബാനറുകളും യോഗങ്ങളുമായി സജീവമാകുമ്പോൾ പ്രചാരണങ്ങൾക്കു കൊഴുപ്പേകാൻ വിപണിയിൽ കൊടിതോരണങ്ങളും മാസ്കുകളും എത്തിക്കഴിഞ്ഞു.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ പതിപ്പിച്ച കോടികളും തോരണങ്ങളും തൊപ്പികളും വിപണിയിലുണ്ട്. കൈപ്പത്തി, അരിവാൾ ചുറ്റിക നക്ഷത്രം, താമര, കോണി തുടങ്ങി ചിഹ്നങ്ങൾ ഏതുമാകട്ടെ പല വലിപ്പത്തിലുള്ള കൊടികൾ ലഭ്യമാണ്. സ്ഥാനാർത്ഥികളുടെ മുഖം മൂടികളും മാസ്കുകളുമാണ് വിപണിയിലെ താരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും രാഹുൽ ഗാന്ധിയുടേയും വിവിധ തരത്തിലുള്ള മുഖം മൂടികൾ വിപണിയിലെത്തി. പല നിറത്തിലും വലിപ്പത്തിലുമുള്ള മുഖം മൂടികൾക്ക് 15 രൂപ മുതലാണ് വില. സ്ഥാനാർത്ഥികളുടെ മുഖം പ്രിന്റ് ചെയ്ത ടീഷർട്ട് കളും വിപണിയിലുണ്ട്. പ്രചാരണം സൈബർ ചുവരുകളിലേക്ക് മാറിയെങ്കിലും പഴയ പ്രാധാന്യത്തോടെ ചുവരെഴുത്തും സജീവമാണ് ഫെയ്‌സ് ബുക്ക്, വാട്‌സ് ആപ്പ്, എക്‌സ്, ഇൻസ്റ്റാഗ്രാം എന്നിവ വഴിപ്രചരണം പുരോഗമിക്കുന്നുണ്ട്. യൂ ട്യൂബിൽ സ്ഥാനാർത്ഥികളുടെ വീഡിയോകളും പ്രചരിക്കുന്നുണ്ട്. സ്ഥാനാർത്ഥികൾക്ക് വേണ്ടി സോഷ്യൽ മീഡിയാ അക്കൗണ്ടുകളും ഉണ്ട്. വാട്‌സ് ആപ്പ്, ടെലഗ്രാം ഇൻസ്റ്റാഗ്രാം ഗ്രൂപ്പുകൾ മാദ്ധ്യമ പ്രവർത്തകർക്കും വോട്ടർമാർക്കും നേതാക്കൾക്കുമെല്ലാം വേണ്ടി പ്രത്യേകമായി തന്നെ തയ്യാറാക്കുകയാണ്. 100 ശതമാനം കോട്ടൺ, പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പർ, റീ സൈക്കിൾ ചെയ്യാവുന്ന പോളി എത്തിലിൻ എന്നിവ ഉപയോഗിച്ചാണ് പോസ്റ്ററുകളും ഫ്ലക്സുകളും തയ്യാറാക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |