SignIn
Kerala Kaumudi Online
Tuesday, 21 May 2024 3.50 PM IST

സെപ്തംബർ വരെ പലിശ കുറയാനിടയില്ല

intrest

കൊച്ചി: നാണയപ്പെരുപ്പ ഭീഷണി പൂർണമായും ഒഴിയാത്തതിനാൽ ഇന്ത്യയിൽ വായ്പകളുടെ പലിശ ജൂലായ് മാസത്തിന് ശേഷം മാത്രമേ കുറയൂവെന്ന് ധനകാര്യ വിദഗ്ദ്ധർ. മൊത്ത, ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം കഴിഞ്ഞ മാസം ഗണ്യമായി താഴ്ന്നെങ്കിലും തിടുക്കത്തിൽ പലിശ നിരക്കിൽ കുറവ് വരുത്താനാകില്ലെന്നാണ് റിസർവ് ബാങ്കിന്റെയും കേന്ദ്ര ധനമന്ത്രാലയത്തിന്റെയും നിലപാട്. .

രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കൂടാനുള്ള സാഹചര്യം ആശങ്കാജനകമാണെന്ന് റിസർവ് ബാങ്ക് വിലയിരുത്തുന്നു..കഴിഞ്ഞ മാസം നടന്ന ധന അവലോകന യോഗത്തിൽ പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല.

നാണയപ്പെരുപ്പ ഭീഷണി ശക്തമായതോടെ കഴിഞ്ഞ വർഷം മേയ് മാസത്തിനു ശേഷം റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ ആറ് തവണയായി 2.5 ശതമാനം വർദ്ധിപ്പിച്ച് 6.5 ശതമാനമാക്കിയിരുന്നു. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കുത്തനെ കൂടിയതിനാൽ ഉപഭോക്താക്കളുടെ പ്രതിമാസ തിരിച്ചടവ് തുകയിൽ വലിയ ബാദ്ധ്യതയാണുണ്ടായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.