തിരുവനന്തപുരം: നഗരസഭ സ്മാർട്ട്സിറ്റി പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് അവലോകന യോഗം ചേർന്നു. വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിൽ വരുന്ന കാലതാമസം യോഗം പരിശോധിച്ചു. പൂർത്തീകരണത്തിലേക്ക് എത്തുന്ന പദ്ധതികൾ സംബന്ധിച്ച് സ്മാർട്ട്സിറ്റി ഉദ്യോഗസ്ഥർ വിശദീകരിച്ചു. സെക്രട്ടേറിയറ്റ് അനക്സ് കെട്ടിടത്തിൽ പൂർത്തിയാക്കിയിട്ടുള്ള 100 കിലോവാട്ട് ശേഷിയുള്ള സോളാർ പാനൽ പദ്ധതി കമ്മീഷൻ ചെയ്തു. ഉദ്ഘാടനം ചെയ്യാൻ കഴിയുന്ന തരത്തിലാണ് ഇതെന്ന് സ്മാർട്ട്സിറ്റി സി.ഇ.ഒ അറിയിച്ചു. തമ്പാനൂർ പൊന്നറ ശ്രീധരൻ പാർക്കിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ ഏറക്കുറെ പൂർത്തീകരിച്ചു കഴിഞ്ഞെന്നും നിയമസഭാ കോംപ്ലക്സിലെ സോളാർ പാനൽ സ്ഥാപിക്കൽ പൂർത്തീകരണത്തിന്റെ
വക്കിലാണെന്നും സി.ഇ.ഒ അറിയിച്ചു. നഗരസഭ മെയിൻ ഓഫീസിൽ പണിയാനുദ്ദേശിക്കുന്ന ഇന്റഗ്രേറ്റഡ് കമാന്റ് കൺട്രോൾ സെന്ററിന്റെ പണികൾ അനുമതി കിട്ടിയാലുടൻ തന്നെ ആരംഭിക്കാമെന്ന് സ്മാർട്ട്സിറ്റി അധികൃതർ അറിയിച്ചു. സ്മാർട്ട് റോഡുകളുടെ നിർമ്മാണം സംബന്ധിച്ചുള്ള പ്രശ്നങ്ങൾ പൊതുമരാമത്ത് മന്ത്രിയുമായും കേരള റോഡ് ഫണ്ട് ബോർഡ് അധികൃതരുമായും ചർച്ച് ചെയ്ത് പരിഹരിക്കാൻ കഴിയുമെന്നും മേയർ അറിയിച്ചു. യോഗത്തിൽ മേയർ ആര്യ രാജേന്ദ്രൻ, സ്മാർട്ട്സിറ്റി സി.ഇ.ഒ കൃഷ്ണതേജ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സലിം, നഗരസഭ സെക്രട്ടറി എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |