ആലപ്പുഴ: കയർ മേഖലയ്ക്ക് ഊർജം പകരുന്ന ബഡ്ജറ്റാണിതെന്ന് കയർഫെഡ് ചെയർമാൻ ടി.കെ.ദേവകുമാർ പറഞ്ഞു. മേഖലയ്ക്ക് 107.64 കോടിരൂപയാണുള്ളത്. കയറിന്റെയും കയർ ഉത്പന്നങ്ങളുടെയും സംഭരണവും വിപണനവും വിലസ്ഥിരതയും ഉറപ്പുവരുത്താനായി 38 കോടി നീക്കിവെച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, സ്വകാര്യ സംരംഭങ്ങൾ എന്നിവയുടെ പുനരുജ്ജീവനത്തിനും ആധുനികവത്കരണത്തിനും 32 കോടിയും കയർമേഖലയിലെ ഗവേഷണ,വികസന പ്രവർത്തനങ്ങൾക്ക് ഏഴ് കോടിയും വകയിരുത്തിയിട്ടുണ്ട്. കയർ മേഖലയുടെ പുരോഗതിക്കായി ബഡ്ജറ്റിൽ മതിയായ തുക അനുവദിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, പി.രാജീവ് എന്നിവരോട് നന്ദി അറിയിക്കുന്നതായും ദേവകുമാർ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |