പത്തനാപുരം: മദ്ധ്യവയസ്കനെ സംഘം ചേർന്ന് ആക്രമിച്ച് മർദ്ദിക്കുകയും മൂക്കിന്റെ പാലം അടിച്ചു പൊട്ടിക്കുകയും ചെയ്ത നാൽവർ സംഘത്തെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. നെടുംപറമ്പ് ഷൈനി ഭവനിൽ തോമസിനെ (47) യാണ് നാലംഗ സംഘം ക്രൂരമായി മർദ്ദിച്ചത്. കുണ്ടയം ആലവിള മരുതിവിള കിഴക്കേതിൽ വീട്ടിൽ മുഹമ്മദ് റെജി (39), സജി ഭവനിൽ നജീബ് (43), ഇയാളുടെ സഹോദരൻ ഷാജഹാൻ (47), പുത്തൻ വീട്ടിൽ ദിനീഷ്(52) എന്നിവരാണ് തോമസിനെ ആക്രമിച്ചതിന് പിടിയിലായത്. പത്തനാപുരം ഇൻസ്പെക്ടർ സജിൻ ലൂയിസ്, എസ്.ഐ ശരലാൽ, സിവിൽ പൊലീസ് ഓഫീസർമാരായ വിഷ്ണു, ബോബിൻ, രാജീവ്, രാജേഷ്, ഷഹീർ എന്നിവർ ചേർന്നാണ് ഒളിവിൽ പോയ പ്രതികളെ പിടികൂടിയത്. നാലുപേരും മുൻപും കേസുകളിൽ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |