6പേർ ഓടി രക്ഷപ്പെട്ടു
കായംകുളം: പിറന്നാൾ ആഘോഷത്തിന് വിവിധ സ്ഥലങ്ങളിൽ നിന്ന് കായംകുളത്ത് ഒത്തുകൂടിയ പത്ത് ഗുണ്ടാസംഘാംഗങ്ങൾ പിടിയിലായി. 6പേർ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. എസ്.ഡി.പി.ഐ നേതാവായ ഷാനിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലുള്ള മണ്ണഞ്ചേരി ഒറ്റക്കണ്ടത്തിൽ അതുൽ (29), കായംകുളം എരുവ നെടുവക്കാട്ട് നിതീഷ് കുമാർ (36), പത്തിയൂർ വിനീത് ഭവനിൽ വിജീഷ് (30)
കൃഷ്ണപുരം പുത്തൻപുര തെക്കതിൽ അനന്ദു (20), ഇടുക്കി മുളക് വള്ളി കുത്തനാപിള്ളിൽ അലൻ ബെന്നി (27), തൃശൂർ തൃക്കല്ലൂർ വാലത്ത് ഹൗസിൽ പ്രശാൽ (29) ,പത്തിയൂർ ഫാത്തിമാ മൻസിലിൽ ഹബീസ് (32), പത്തിയൂർക്കാല വിമൽ ഭവനിൽ വിഷ്ണു (33), ചേരാവള്ളി കണ്ണങ്കര സെയ്ഫുദീൻ (38), ഹരിപ്പാട് മുട്ടം രാജേഷ് ഭവനിൽ രാജേഷ് കുമാർ (45) എന്നിവരെയാണ് വീട് വളഞ്ഞ് പിടികൂടിയത്. കുപ്രസിദ്ധ ഗുണ്ടയും കൊലക്കേസ് പ്രതിയുമായ മാട്ട കണ്ണൻ, കുപ്രസിദ്ധ ഗുണ്ടകളായ തക്കാളി ആഷിഖ്, വിഠോബ ഫൈസൽ, ഡെയ്ഞ്ചർ അരുൺ , മയക്കുമരുന്ന് വിൽപന സംഘത്തിൽപ്പെട്ട മോട്ടി എന്നു വിളിക്കുന്ന അമൽ ഫാറൂഖ് സേട്ട്, വിജയ് കാർത്തികേയൻ എന്നിവരാണ് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടത്. നിതീഷിന്റെ പിറന്നാൾ ആഘോഷത്തിന് വീട്ടിൽ ഒത്തു കൂടിയതായിരുന്നു ഇവർ.
ഗുണ്ടകൾ വന്ന വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. ഇവരുടെ ഒത്തുചേരലിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടോയെന്ന് അന്വേഷണം നടത്തി വരികയാണ്. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കായംകുളം ഡിവൈ.എസ്.പി. അജയ് നാഥിന്റെ മേൽനോട്ടത്തിൽ കായംകുളം സി.ഐ. ഗിരിലാൽ,കരീലക്കുളങ്ങര സി.ഐ സുനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സാഹസികമായാണ് ഗുണ്ടാ സംഘത്തെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |