കൊല്ലം: അഴുക്കും വള്ളിപ്പടർപ്പുകളും അടിഞ്ഞുകിടക്കുന്നതിനാൽ ഒരുമാസം മുമ്പ് തുറന്നുവിട്ട കെ.ഐ.പി കനാലിന്റെ ഒഴുക്ക് സുഗമമായില്ല. സാധാരണയിൽ നിന്ന് ഇരട്ടി സമയമെടുത്താണ് ചെറിയ തോതിൽ വെള്ളം ലക്ഷ്യസ്ഥാനത്ത് എത്തുന്നത്.
കരിയിലയും മറ്റ് പാഴ്‌വസ്‌തുക്കളും നിറഞ്ഞ് ചിലയിടങ്ങളിൽ ഒഴുക്ക് നിലച്ചതോടെ കരകവിഞ്ഞും മറ്റിടങ്ങളിൽ ഊറ്റായി ഭൂഗർഭത്തിലേക്ക് താഴ്‌ന്നും വലിയതോതിൽ ജലശോഷണവും സംഭവിക്കുന്നുണ്ട്.
അറ്റകുറ്റപ്പണികൾക്കും വൃത്തിയാക്കിലനും പണമില്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. മുൻ വർഷങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാലുകൾ വൃത്തിയാക്കിയിരുന്നു. ആവർത്തന സ്വഭാവമുള്ള പ്രവൃത്തികൾ തൊഴിലുറപ്പിൽ ഉൾപ്പെടുത്താതിരുന്നതാണ് കനാൽ നവീകരണവും വൃത്തിയാക്കലും മുടക്കിയത്.
അടൂർ, കോന്നി, പത്തനാപുരം, കൊല്ലം, കൊട്ടിയം, കരുനാഗപ്പള്ളി കെ.ഐ.പി സബ് ഡിവിഷനുകളിലായി ഉപകനാലുകളും ചേർത്ത് 911 കിലോമീറ്റർ ദൈർഘ്യത്തിലാണ് കനാൽ ഒഴുകുന്നത്. വേനലിൽ പ്രതിസന്ധി നിലനിൽക്കുമ്പോഴാണ് കനാൽ വെള്ളവും കുറഞ്ഞത്.
ഒഴുക്ക് തടഞ്ഞ് മാലിന്യം
കനാൽ വ്യാപിച്ചുകിടക്കുന്നത് മൂന്ന് ജില്ലകളിലായി
പലയിടങ്ങളിലും തകർന്ന അവസ്ഥയിൽ
മിക്കയിടങ്ങളും മാലിന്യം മൂടിയ നിലയിൽ
ഏകദേശം 50 വർഷത്തോളം പഴക്കം
ഇത്തവണ ബഡ്ജറ്റിൽ നീക്കിവച്ചത് 10 കോടി
വൃത്തിയാക്കലിനുപരി പരിഗണന അറ്റകുറ്റ പണികൾക്ക്
കനാൽ ഒഴുകുന്നത് - 911 കിലോമീറ്റർ
ഇപ്പോൾ ഉണ്ടായിട്ടുള്ളത് ഒറ്റപ്പെട്ട തടസമാണ്. വേഗത അൽപ്പം കുറഞ്ഞാലും ജലസേചനത്തിന് മുടക്കമുണ്ടാകില്ല.
കെ.ഐ.പി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |