തൃശൂർ: ശാശ്വതമായി നിലനിൽക്കുന്ന പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച മനുഷ്യസ്‌നേഹിയാണ് പുഴങ്കര ബാലനാരായണനെന്ന് മുൻ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷൻ. ഗാന്ധിജിയുടെയും ജെ.പിയുടെയും ദർശനങ്ങൾ പ്രചരിപ്പിക്കാൻ പുഴങ്കര നടത്തിയ ശ്രമങ്ങൾ എക്കാലത്തും സ്മരിക്കപ്പെടുമെന്ന് പുഴങ്കര അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് പാലക്കാട് ബ്യൂറോ ചീഫ് പ്രിയ എളവള്ളി മഠത്തിന് മാദ്ധ്യമ അവാർഡ് സമ്മാനിച്ചു. ഡോ. പി.വി. കൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. അനുസ്മരണ സമിതി പ്രസിഡന്റ് അഡ്വ. വി.എൻ, നാരായണൻ അദ്ധ്യക്ഷനായി. കെ. ബാലചന്ദ്രൻ, വിൻസെന്റ് പുത്തൂർ, ഐ.എ. റപ്പായി, ബേബിമൂക്കൻ, കെ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. പ്രിയ എളവള്ളിമഠം മറുപടി പ്രസംഗം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |