കൊല്ലം: പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികൾ പിടിയിൽ. കൊല്ലം മുളവന അനു വില്ലയിൽ അനൂപ്(29), കൊല്ലം പടപ്പക്കര മരിയാലയത്തിൽ നിജു(29), കൊല്ലം പടപ്പക്കര അനീഷ് ഭവനിൽ അനീഷ്(30) എന്നിവരാണ് ചവറ തെക്കുംഭാഗം പൊലീസിന്റെ പിടിയിലായത്.
ഇവർ അരിനല്ലൂർ മണ്ണാരേഴത്ത് തെക്കതിൽ സജീവ് ആന്റണിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിനെ തുടർന്ന് സജീവ് ആന്റണി ചവറ തെക്കുംഭാഗം പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് അന്വേഷണത്തിനായി പ്രതികളുടെ വീട്ടിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ പ്രതികൾ അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു.തെക്കുഭാഗം എസ്.ഐ പ്രസന്നൻ, സി.പി.ഒ അഫ്സൽ എന്നിവരെയാണ് ആക്രമിച്ചത്. എസ്.ഐ പ്രസന്നനെ താക്കോൽ ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയും ചവിട്ടുകയും മർദ്ദിക്കുകയും ചെയ്ത പ്രതികൾ ഇത് തടയാൻ ശ്രമിച്ച സി.പി.ഒ അഫ്സലിനെയും മർദ്ദിച്ചു.
പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തിന് തടസം സൃഷ്ടിക്കുകയും അവരെ അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് കൂടുതൽ പൊലീസെത്തി പ്രതികളെ പിടികൂടുകയായിരുന്നു. തെക്കുംഭാഗം പൊലീസ് ഇൻസ്പെക്ടർ പ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐ സജികുമാർ, സി.പി.ഒ രഞ്ജിത്ത് എന്നിവരടങ്ങിയസംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |