വെഞ്ഞാറമൂട്: ഹോട്ടൽ ഭക്ഷണത്തിൽ നിന്നും ഭക്ഷ്യ വിഷബാധയെന്ന് പരാതി. വയ്യേറ്റുള്ള ഭക്ഷണശാലയിൽ നിന്നും പാഴ്സൽ വാങ്ങി കഴിച്ച പത്തോളം പേർക്കാണ് ഭക്ഷ്യ വിഷബാധ ഏറ്റത്. വയറിളക്കം ഛർദ്ദിതുടങ്ങിയ ലക്ഷണങ്ങളേടെ ഇവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചികിത്സ തേടി മടങ്ങിയ ഇവരിൽ നാല് പേർക്ക് വീണ്ടും അസുഖം മൂർഛിച്ചതോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ചൊവ്വ രാത്രിയായിരുന്നു സംഭവം. വെഞ്ഞാറമൂട്ടിൽ ഒരു മരണവീട്ടിൽ എത്തിയവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. മാണിക്കോട് ക്ഷേത്രത്തിന് സമീപമുള്ള ചപ്പാത്തി കടയിൽ നിന്നും ചപ്പാത്തിയും വെജിറ്റബിൾ കറിയും വാങ്ങി വീട്ടിൽ വച്ച് കഴിച്ചവർക്കാണ് അസ്വസ്ഥതകൾ പ്രകടമായത്. മൂന്നു വയസുള്ള കുട്ടിയും കോഴിക്കോട് സ്വദേശിയായ ഡോക്ടർക്കും അടക്കമാണ് ഭക്ഷ്യ വിഷബാധ ഏറ്റത്. കൂടുതൽ പേർ ചികിത്സ തേടിയതോടെ ആരോഗ്യവകുപ്പ് അധികൃതർ കട അടപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |