കോട്ടയം: മഴയില്ലാഞ്ഞിട്ടും എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ വേദികളുടെ പുറത്തെല്ലാം കുട ചൂടിയവരാണ് ഏറെയും...പൊള്ളും വെയിലത്തെ ആശ്വാസത്തണൽ..രാവിലെ 10മണിവരെയൊക്കെ വിദ്യാർത്ഥിക്കൂട്ടങ്ങൾ വേദികളുടെ പുറത്ത് ചുറ്റിയടിച്ചു. വെയിൽ കനത്തതോടെ എല്ലാവരും തണലും തണുപ്പും തേടി പാഞ്ഞു. ചിലർ മരത്തണലിൽ.ചിലർകുടത്തണലിൽ.. തുവാലയും ഷാളും തണലാക്കി മറ്റുചിലർ.
ചൂട് സഹിക്ക വയ്യാതെ വരാന്തകളിൽ നിന്ന് പുറത്തിറങ്ങാതെ ഏറെപ്പേർ, വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങത്തവരുമുണ്ട്.മത്സര വേദികളിൽ എവിടെ ഫാനുണ്ടോ അവിടെയെല്ലാം ചെറുകൂട്ടങ്ങൾ.. മത്സരാർത്ഥികൾക്ക് ചൂടകറ്റാൻ വീശി കൊടുക്കുുന്ന ജോലിയിലേർപ്പെട്ടവരും നിരവധി.മത്സര വേദികളുടെ ഉള്ളിലും പുറത്തുമെല്ലാം കുട്ടികളേക്കാൾ കൂടുതൽ വെള്ളക്കുപ്പികളായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |