കൊച്ചി: ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള ചെറുകിട ഉപഭോക്താക്കളുടെ നിക്ഷേപം ഫെബ്രുവരിയിൽ 23 ശതമാനം ഉയർന്ന് 26,866 കോടി രൂപയായി. കടപ്പത്രങ്ങളിലേക്കുള്ള 63,800 കോടി രൂപ കൂടി കണക്കിലെടുത്താൽ മൊത്തം 1.2 ലക്ഷം കോടി രൂപയാണ് ഫെബ്രുവരിയിൽ മ്യൂച്വൽ ഫണ്ടുകളിൽ ലഭിച്ചത്.
ഇരുപത്തിമൂന്ന് മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന പ്രതിമാസ നിക്ഷേപമാണിത്. ജനുവരിയിൽ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽ 21,780 കോടി രൂപ നിക്ഷേപമായി ലഭിച്ചിരുന്നു.സിസ്റ്റമാറ്റിക് നിക്ഷേപ പദ്ധതികളിലൂടെ ഫെബ്രുവരിയിൽ (എസ്.ഐ.പി) 19,186 കോടി രൂപ വിപണിയിലെത്തിയെന്നും അസോസിയേഷൻ ഒഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിമാസം ചെറിയ തുകകളായി ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന സംവിധാനമായ എസ്.ഐ.പികളിൽ പണം മുടക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണെന്ന് അസോസിയേഷന്റെ കണക്കുകൾ പറയുന്നു. നിലവിൽ 8.2 കോടി അക്കൗണ്ടുകളാണ് എസ്.ഐ.പിയിലുള്ളത്. ഫെബ്രുവരിയിൽ മാത്രം 49.79 ലക്ഷം പുതിയ എസ്.ഐ.പി രജിസ്ട്രേഷനുകളാണുള്ളത്.
വിപണിയിൽ അച്ചടക്കത്തോടെ നിക്ഷേപിച്ച് ആസ്തി വർദ്ധിപ്പിക്കുന്നവരുടെ എണ്ണം ഗണ്യമായി കൂടുകയാണ്.
വെങ്കട് ചലാസനി
ചീഫ് എക്സിക്യുട്ടിവ്
അസോസിയേഷൻ ഒഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ
ഫെബ്രുവരിയിലെ എസ്.ഐ.പി നിക്ഷേപം
19,186 കോടി രൂപ
എസ്.ഐ.പി നിക്ഷേപകർ
8.2 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |