ബക്ക്ലി: ഹൈദരാബാദ് സ്വദേശിയായ 36കാരിയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെട്ട യുവാവ് മകനെ ഭാര്യയുടെ വീട്ടിലാക്കി മുങ്ങി. ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ താമസിച്ചിരുന്ന ചൈതന്യയാണ് (36) കൊല്ലപ്പെട്ടത്. ഭർത്താവ് അശോക്‌രാജിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
മൃതദേഹം വീടിനു സമീപം റോഡിലുള്ള വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ച നിലയിൽ ശനിയാഴ്ചയാണ് കണ്ടെത്തിയത്. മൂന്നു വയസുള്ള മകനുമായി നാട്ടിലെത്തിയ യുവാവ് കുട്ടിയെ ചൈതന്യയുടെ വീട്ടുകാരെ ഏൽപിച്ച് കുറ്റസമ്മതം നടത്തി. ചൈതന്യയുടെ മാതാപിതാക്കൾ സ്ഥലം എം.എൽ.എ ബന്ധാരി ലക്ഷ്മണ റെഡ്ഡിയെ വിളിച്ചു വരുത്തി വിവരം ധരിപ്പിച്ചു. ഇതിനിടെ അശോക്‌രാജ് മുങ്ങിയിരുന്നു. ചൈതന്യയ്ക്കും അശോകിനും ഓസ്ട്രേലിയൻ പൗരത്വമുണ്ട്. കൊലയിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
ചൈതന്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതായി എം.എൽ.എ അറിയിച്ചു. ഇതിനായി വിദേശകാര്യ മന്ത്രാലയത്തെയും കേന്ദ്രമന്ത്രി കിഷൻ റെഡ്ഡിയേയും ബന്ധപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |