ന്യൂഡൽഹി: വനിത ഗുസ്തി താരങ്ങളോട് അതിക്രമം കാണിച്ചെന്ന കേസിൽ ഗുസ്‌തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗികാതിക്രമ കുറ്റം ഉൾപ്പെടെ ചുമത്തി ഡൽഹി റൗസ് അവന്യു കോടതി. കുറ്റം ചെയ്‌തിട്ടില്ലെന്ന് ഇന്നലെ ബ്രിജ്ഭൂഷൺ കോടതിയിൽ പറഞ്ഞെങ്കിലും കോടതി അംഗീകരിച്ചില്ല. കൂട്ടുപ്രതി ഫെഡറേഷൻ മുൻ സെക്രട്ടറി വിനോദ് തോമറിനെതിരെയും കുറ്റം ചുമത്തി. ഇതോടെ കേസ് വിചാരണാനടപടികളിലേക്ക് നീങ്ങി.
ഇരുവർക്കുമെതിരെ കുറ്രം ചുമത്താൻ ആവശ്യമായ തെളിവുകളുണ്ടെന്ന് അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് പ്രിയങ്ക രജ്പുത് നിലപാടെടുത്തു. അഞ്ച് വനിത ഗുസ്തി താരങ്ങൾ ഡൽഹി പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസുകളിലാണ് ബ്രിജ്ഭൂഷണും വിനോദ് തോമറും വിചാരണ നേരിടാൻ പോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |