തിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ട് വേദിയാകുന്ന രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഏഴ് വിക്കറ്റ് നേടിയ ജലജ് സക്സേനയുടെ മികവിൽ കരുത്തരായ ബംഗാളിനെതിരെ മികച്ച ആധിപത്യം നേടി കേരളം. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോർ ( 363/10) പിന്തുടർന്ന് ഒന്നാം ഇന്നിംഗ്‌സിനിറങ്ങിയ ബംഗാൾ രണ്ടാം ദിനം കളിനിറുത്തുമ്പോൾ 172/8 എന്ന നിലയിൽ വലിയ പ്രതസിന്ധിയിലാണ്. കേരളത്തിന്റെ ഒന്നാം ഇന്നംഗ്‌സ് സ്കോറിനേക്കാൾ 192 റൺസ് പിന്നാലാണിപ്പോൾ ബംഗാൾ. 20 ഓവറിൽ 3 മെയ്ഡനുൾപ്പെടെ 60റൺസ് വഴങ്ങിയാണ് ജലജ് 7 വിക്കറ്റ് നേടി ബംഗാൾ ബാറ്റിംഗ് നിരയുടെ അന്തകനായത്.
ഓപ്പണർ അഭിമന്യു ഈശ്വരന് (72) മാത്രമാണ് ബംഗാൾ മാറ്റർമാരിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞുള്ളൂ. സുദിപ് കുമാർ (33), കരൺ ലാൽ (പുറത്താകാതെ 27) എന്നിവരാണ് ബംഗാൾ ബാറ്റർമാരിൽ രണ്ടക്കം കടന്നവർ.
അക്ഷയ്ക്ക് സെഞ്ച്വറി
265/4 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളം പക്ഷേ ഇന്ന് 98 റൺസെടുക്കുന്നതിനിടെ ഓൾഔട്ടാവുകയായിരുന്നു. 76 റൺസിൽ ഇന്നലെ ബാറ്റിംഗ് തുടങ്ങിയ അക്ഷയ് ചന്ദ്രൻ സെഞ്ച്വറി നേടി. 222 പന്ത് നേരിട്ട് 9 ഫോറുൾപ്പെടെ 106 റൺസ് അക്ഷയ് നേടി. ഒന്നാം ദിനം സെഞ്ച്വറി നേടിയ സച്ചിൻ ബേബിയുടെ (124) വിക്കറ്റാണ് ഇന്നലെ കേരളത്തിന് ആദ്യം നഷ്‌ടമായത്. കരൺ ലാലിനാണ് വിക്കറ്റ്. ബംഗാളിനായി ഷഹബാസ് അഹമ്മദ് നാലും അങ്കിത് മിശ്ര മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓൾ ഇന്ത്യ ഇന്റർ സർക്കിൾ ടൂർണമെന്റിൽ ചാമ്പ്യൻമാരായ കേരള സർക്കിൾ ടീം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |