തിരുവനന്തപുരം: യു.ഡി.എഫ് ഉഭയകക്ഷി ചർച്ച പൂർത്തിയാതോടെ , ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കോൺഗ്രസ് . പാർട്ടി സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. നിലവിൽ സിറ്റിംഗ് എം.പിമാർ തന്നെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാൻ ഹൈക്കമാന്റ് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ആലപ്പുഴ, കണ്ണൂർ, വയനാട് സീറ്റുകളിൽ അന്തിമ തീരുമാനമായിട്ടില്ല. സ്‌ക്രീനിംഗ് കമ്മറ്റിയംഗങ്ങളായ ഹരീഷ് ചൗധരി, വിശ്വജിത്ത് കദം എന്നിവരും യോഗത്തിൽ പങ്കെടുക്കും. മാർച്ച് ആദ്യവാരം കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.
എ.ഐ.സി.സി നടത്തിയ മൂന്ന് സർവ്വേയിലും പിന്നിൽ പോയ ചില മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ മാറ്റണമെന്ന് ആവശ്യമുയർന്നെങ്കിലും പലയിടത്തും സിറ്റിംഗ് എം.പിമാർ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. ഇനിയൊരുമാറ്റമുണ്ടാവാൻ ചുരുക്കം സാദ്ധ്യതയാണുള്ളത്.കണ്ണൂരിൽ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ തന്നെ
മത്സരിക്കാനാണ് സാദ്ധ്യത. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ ഔദ്യോഗികമായി അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. അദ്ദേഹം മത്സരിക്കണമെന്നാണ് കെ.പി.സി.സിയും യു.ഡി.എഫും ആവശ്യപ്പെടുന്നത്. അദ്ദേഹം മത്സരിക്കാനിറങ്ങിയാൽ കെ.സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കില്ല. പകരം രാഹുൽ മാങ്കൂട്ടത്തിലിനെ പരിഗണിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |