വെല്ലിംഗ്ടൺ: ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ന്യൂസിലൻഡ്. ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തെ മുൻനിറുത്തിയാണ് തീരുമാനം. ന്യൂസിലൻഡിൽ ഹമാസുമായി ബന്ധമുള്ള ആസ്തികൾ മരവിപ്പിക്കുകയും എല്ലാ തരത്തിലുമുള്ള സഹായങ്ങൾ നൽകുന്നത് നിരോധിക്കുകയും ചെയ്യും. അതേസമയം, തീരുമാനം ഗാസയിലെ സാധാരണക്കാരെയോ അവർക്ക് നൽകുന്ന സഹായത്തെയോ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ വ്യക്തമാക്കി. ഹമാസിന്റെ സൈനിക വിഭാഗമായ ഖാസം ബ്രിഗേഡിനെ ന്യൂസിലൻഡ് 2010ൽ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഹമാസിനെ പൂർണമായും ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ അധികൃതർ തയാറായിരുന്നില്ല. ഇതിനിടെ, വെസ്റ്റ് ബാങ്കിൽ പാലസ്തീനികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ ഉൾപ്പെട്ട 12 ഓളം ഇസ്രയേൽ വംശജർക്ക് ന്യൂസിലൻഡ് യാത്രാ വിലക്കേർപ്പെടുത്തി. ഇവരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |