ടെഹ്‌റാൻ : ഹെലികോപ്‌റ്റർ അപകടത്തിൽപ്പെട്ട യാത്രികരിൽ ഒരാൾക്ക് ഒരു മണിക്കൂറോളം ജീവനുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ. താബ്രിസ് നഗരത്തിലെ ഇമാം ആയ മുഹമ്മദ് അലി അൽ - ഹാഷിം ആണത്. ഇദ്ദേഹം പ്രസിഡന്റിന്റെ ഓഫീസുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെന്ന് ഇറാൻ അധികൃതർ വെളിപ്പെടുത്തി. ഇന്ത്യൻ സമയം, ഞായറാഴ്ച വൈകിട്ട് 3.30ഓടെയായിരുന്നു അപകടം. ഇന്നലെ രാവിലെ 8 മണിക്കാണ് രക്ഷാപ്രവർത്തകർക്ക് ഹെലികോപ്റ്റർ അവശിഷ്ടങ്ങൾക്ക് അരികിലേക്ക് എത്താനായത്. കൊല്ലപ്പെട്ട ഒമ്പത് പേരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞെന്നും ഡി.എൻ.എ പരിശോധനയുടെ ആവശ്യമില്ലെന്നും ഇറാൻ ഉദ്യോഗസ്ഥർ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |