ടെൽ അവീവ്: തെക്കൻ ഗാസയിലെ റാഫ നഗരത്തിൽ കരയാക്രമണം നടത്താനുള്ള പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു. ലക്ഷക്കണക്കിന് അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്ന റാഫയെ ആക്രമിക്കുന്നത് മരണസംഖ്യ ഇരട്ടിയാക്കുമെന്ന് യു.എൻ അടക്കം ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. റാഫ ആക്രമണത്തിനുള്ള സൈനിക പദ്ധതിക്ക് നെതന്യാഹു കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. ഗാസയിൽ ഹമാസിന്റെ ശേഷിക്കുന്ന ശൃംഖല റാഫയിലാണെന്നും ഇവിടുത്തെ ജനങ്ങളെ ഒഴിപ്പിച്ച ശേഷമേ ആക്രമണം തുടങ്ങൂ എന്നും ഇസ്രയേൽ പറയുന്നു. അതേ സമയം, മദ്ധ്യ ഗാസയിലെ ദെയ്ർ അൽ - ബലാഹിൽ ഇന്നലെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളടക്കം 12 പേർ കൊല്ലപ്പെട്ടു. ഇതോടെ ഗാസയിലെ മരണസംഖ്യ 31,600 കടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |