ന്യൂഡൽഹി: കൊളോണിയൽ കാലഘട്ടത്തിന്റെ അവശേഷിപ്പുകൾ നീക്കം ചെയ്യാനുള്ള കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമായി നാവിക സേനാ മെസിൽ കുർത്തയും പൈജാമയും ഔദ്യോഗിക വസ്‌ത്രമായി അംഗീകരിച്ചു. തീരുമാനം യുദ്ധക്കപ്പലുകൾക്ക് ബാധകമല്ല. സേനാ മേധാവി അഡ്മിറൽ ആർ. ഹരി കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നേവൽ കമാൻഡർമാരുടെ സമ്മേളനത്തിലെ തീരുമാനമാണിത്.
ഓഫീസർമാരുടെ മെസ്സുകളിലും നാവിക ഇൻസ്റ്റിറ്റ്യൂട്ടുകളിലും മുറിക്കൈയ്യൻ ജാക്കറ്റുകളും കുർത്ത-പൈജാമയും ഷൂസ് അല്ലെങ്കിൽ ചെരുപ്പും ധരിക്കാമെന്ന് നാവിക സേന ഇറക്കിയ ഉത്തരവിൽ പറയുന്നു. കാൽമുട്ട് വരെ നീളുന്ന മുഴുക്കൈയ്യൻ കുർത്ത കടുത്ത നിറമുള്ളതാവണം. കുർത്തയുടെ നിറത്തോട് ചേരുന്ന ഇലാസ്‌റ്റിക് പൈജാമയ്‌ക്ക് വശത്ത് പോക്കറ്റുകൾ ആകാം. വനിതകൾക്ക് കുർത്ത-ചുരിദാർ അല്ലെങ്കിൽ കുർത്ത-പലാസോ ധരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |