ചെങ്ങന്നൂർ: അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഫയർ സ്റ്റേഷനാണ് ചെങ്ങന്നൂരിൽ പ്രവർത്തിക്കുന്നത്. സജി ചെറിയാൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ടരക്കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് പുതിയ കെട്ടിട സമുച്ചയം നിർമ്മിച്ചത്. അത്യാധുനിക ഉപകരണങ്ങൾ ഘടിപ്പിച്ചിരിക്കുന്ന 500 സിസി എൻഫീൽഡ് ബുള്ളറ്റ് രക്ഷാദൗത്യങ്ങളുടെ കേന്ദ്രബിന്ദുവാണ്. ഒൻമ്പത് ലിറ്റർ വീതം ശേഷിയുള്ള രണ്ട് ഫോം വാട്ടർ മിസ്റ്റുകളും ഫസ്റ്റ് എയ്ഡ് ബോക്സും ഈ വാഹനത്തിന്റെ പ്രത്യേകതയാകുന്നു. ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കാൻ കഴിയുന്ന വാഹനം, ജനറേറ്റർ സംവിധാനം, ദുരന്ത മുഖത്ത് 500 മീറ്റർ ചുറ്റളവിൽ പ്രകാശം പരത്താൻ കഴിയുന്ന ടവർലൈറ്റ്, സ്കൂബാ സെറ്റും ഡൈവിംഗ് സ്യൂട്ട് സൗകര്യങ്ങളും ഏറെ ഉപകാരപ്രദമാണ്.
സ്കൂബാ ഡൈവിങ്ങിൽ വൈദഗ്ദ്ധ്യം നേടിയ ജീവനക്കാരുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |