കൊട്ടിയൂർ: കൊട്ടിയൂരിൽ കടുവ കമ്പിവേലിയിൽ കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് വനംവകുപ്പ്. കടുവ കമ്പിവേലിയിൽ അല്ല കുടുങ്ങിയതെന്നും കേബിൾ കെണിയിലാണ് കുടുങ്ങിയതെന്നുമാണ് ഇപ്പോൾ വനംവകുപ്പ് വ്യക്തമാക്കുന്നത്.
മയക്കുവെടിവെച്ച് പിടിച്ചതിനുശേഷം മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കടുവ ചത്തത്. രക്ഷപ്പെടാനുള്ള നിരന്തര ശ്രമത്തിനിടെ മാംസപേശിക്കുണ്ടായ തകരാറും സമ്മർദ്ദവും ആന്തരികാവയവങ്ങളിലെ അണുബാധയുമാണ് കടുവ ചാകാൻ കാരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ട്.ഇതിനുപിന്നാലെയാണ് കടുവ കുടുങ്ങിയത് തോട്ടത്തിൽ സ്ഥാപിച്ച കെണിയിൽ കുടുങ്ങിയാണെന്ന് വനംവകുപ്പ് അധികൃതർ പറയുന്നത്. കാട്ടുപന്നികളെ ഉൾപ്പെടെ പ്രതിരോധിക്കുന്നതിനായാണ് കെണി സ്ഥാപിച്ചതെന്നും യാദൃച്ഛികമായല്ല കടുവ കുടുങ്ങിയതെന്നുമാണ് വനംവകുപ്പ് പറയുന്നത്.
വാഹനത്തിന് ഉപയോഗിക്കുന്ന കേബിളാണ് കെണിയാക്കിയതെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും വനംവകുപ്പ് അധികൃതർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സ്ഥലം ഉടമയ്ക്ക് നോട്ടീസ് നൽകും.കെണിയിൽ കുടുങ്ങിയപ്പോഴുള്ള സമ്മർദവും കടുവയുടെ മരണകാരണമായിട്ടുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |