SignIn
Kerala Kaumudi Online
Tuesday, 21 May 2024 7.27 PM IST

കടമെടുപ്പ് പരിധി കൂട്ടണമെന്ന് പറയുന്നത് ധൂർത്തിന്: വി.മുരളീധരൻ

pensioners-sangh

കൊല്ലം: സംസ്ഥാന സർക്കാർ കടമെടുപ്പ് പരിധി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത് പെൻഷൻകാർക്ക് നൽകാനോ ജനക്ഷേമ പ്രവർത്തനങ്ങൾക്കോ വേണ്ടിയല്ലെന്നും ധൂർത്ത് നടത്താനാണെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ ആരോപിച്ചു.

കേരള സ്റ്റേറ്റ് പെൻഷണേഴ്സ് സംഘ് 26-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെൻഷണേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് എം.കെ.സദാനന്ദൻ അദ്ധ്യക്ഷനായി. ബി.എം.എസ് ദക്ഷിണ ക്ഷേത്ര സംഘടനാ സെക്രട്ടറി എം.പി.രാജീവൻ മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ ഡോ. സി.എസ്.നായർ, ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ.ജയകുമാർ, പെൻഷണേഴ്സ് സംഘം ജനറൽ സെക്രട്ടറി സി.സുരേഷ്‌കുമാർ, സ്വാഗതസംഘം ജനറൽ കൺവീനർ ഗോപിനാഥ് പാമ്പട്ടയിൽ എന്നിവർ സംസാരിച്ചു.

ഉച്ചയ്ക്ക് ശേഷം നടന്ന വനിതാസമ്മേളനം ബി.എം.എസ് ദേശീയസമിതിയംഗം അഡ്വ. എസ്. ആശാമോൾ ഉദ്ഘാടനം ചെയ്തു. പെൻഷണേഴ്സ് സംഘ് സംസ്ഥാന സെക്രട്ടറി പി.ബി.ഇന്ദിരാദേവി അദ്ധ്യക്ഷയായി. ഇടുക്കി ജില്ലാ പ്രസിഡന്റ് ബി.സരളാദേവി, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബാലാമണി, എറണാകുളം ജില്ലാ പ്രസിഡന്റ് കെ.ആശാലത എന്നിവർ സംസാരിച്ചു.

ആറ് നഴ്സിംഗ് കോളേജുകൾക്ക് 3.28 കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി അനുവദിച്ച ആറ് മെഡിക്കൽ കോളേജുകളിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായി 3.28 കോടി അനുവദിച്ച് സർക്കാർ ഉത്തരവായി. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലെ ആറ് കോളേജുകൾക്കാണ് തുക നൽകുന്നത്. ഓരോ കോളേജിനും അനുവദിച്ചിട്ടുള്ള തുകയുടെ വിനിയോഗച്ചുമതല പ്രിൻസിപ്പൽമാർക്കാണ്.

മലപ്പുറം ജില്ലാ സഹ. ബാങ്ക് ലയനം
ശരിവച്ച് ഡിവിഷൻബെഞ്ച്

കൊച്ചി: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ഹൈക്കോടതി ഡിവിഷൻബെഞ്ചും ശരിവച്ചു. സിംഗിൾ ബെഞ്ചിന്റെ അനുകൂല വിധിക്കെതിരെ റിസർവ് ബാങ്കും യു.എ. ലത്തീഫ് എം.എൽ.എയും 93 യു.ഡി.എഫ് സഹകരണ ബാങ്ക് പ്രസിഡന്റുമാരും സമർപ്പിച്ച അപ്പീലുകളാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് പരിഗണിച്ചത്.
ലയനത്തിന് കേവല ഭൂരിപക്ഷം മതിയെന്ന സഹകരണ നിയമഭേദഗതിയെ തുടർന്ന് സഹകരണ രജിസ്ട്രാർ പുറപ്പെടുവിച്ച ലയന ഉത്തരവിനെ ചോദ്യം ചെയ്യുന്ന ഹർജികൾ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.
മലപ്പുറം ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചത് കേന്ദ്ര നിയമത്തിനും നിക്ഷേപകരുടെ താത്പര്യത്തിനും എതിരാണെന്നായിരുന്നു റിസർവ് ബാങ്ക് വാദം. കേന്ദ്ര നിയമം നിക്ഷേപകർക്ക് മാത്രമാണ് പരിരക്ഷ ഉറപ്പാക്കുന്നതെന്നും ലയനത്തിന് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.