മല്ലപ്പള്ളി താലൂക്ക് ആശുപത്രി നേരിടുന്ന പ്രതിസന്ധികളെപ്പറ്റി കേരളകൗമുദി പരമ്പരയിലൂടെ പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധേയമായി. ആശുപത്രിയിൽ പരിക്കുപറ്റി എത്തുന്ന രോഗികൾ എക്സറേ എടുക്കുവാൻ വരെ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഒ പി വിഭാഗത്തിൽ എത്തിയാൽ ഡോക്ടർമാർ ഒരു ഹാൾ ക്രമീകരിച്ചിരിക്കുന്നത് കൗമാരക്കാർക്കും സ്ത്രീകൾക്കും രോഗ വിവരങ്ങൾ അറിയിക്കുന്നതിന് ബുദ്ധിമുട്ട് ഉളവാക്കുന്നു. ആശുപത്രിയുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കായി ഡോക്ടർമാരുടെയും ജീവനക്കാരുടെയും നല്ല സേവനം ലഭിക്കാറുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ സാധാരണക്കാർ ചെറിയ രോഗങ്ങളുടെ പോലും ചികിത്സയ്ക്കായി കോട്ടയം, പത്തനംതിട്ട, കോഴഞ്ചേരി സർക്കാർ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയിലാണ്. നിലവിലെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുവാൻ അടിയന്തരമായി ആധുനിക സംവിധാനങ്ങൾ അടങ്ങുന്ന പുതിയ മന്ദിരത്തിന്റെ നിർമ്മാണം പൂർത്തികരിക്കണം.
അനിത പ്രതീഷ്
പുതുപ്പറമ്പിൽ വീട്
( പ്രതീഷ് ഭവൻ )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |